Saturday, May 4, 2024
spot_img

ഗോവയിലും ഉത്തരാഖണ്ഡിലും ഇന്ന് കലാശക്കൊട്ട്; തെരഞ്ഞെടുപ്പ് ഫെബ്രുവരി 14ന്

ദില്ലി: ഗോവയിലും ഉത്തരാഖണ്ഡിലും (Goa Elections) ഇന്ന് കലാശക്കൊട്ട്. ഇരുസംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് സമാപിക്കും. ഉത്തരാഖണ്ഡിൽ ഒരു നോമിനേഷനടക്കം 71 നിയമസഭാ സീറ്റുകളാണുള്ളത്. ഗോവയിൽ 40 സീറ്റുകളിലേക്കുമാണ് ജനവിധി തേടുന്നത്. അതേസമയം ഫെബ്രുവരി 14നാണ് ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് നടക്കുന്നത്.

1961ൽ ഫ്രഞ്ചുകാരിൽ നിന്നും ശക്തമായ പ്രക്ഷോഭം വഴി പിടിച്ചെടുത്ത ഗോവയിൽ ബിജെപിയുടെ ഭരണമാണ് നിലവിലുള്ളത്. ഉത്തരാഖണ്ഡിലും ഭരണം നിലനിർത്താനാണ് ബിജെപി ശ്രമം. 1964നാണ് ഗോവ നിയമസഭ ആദ്യമായി രൂപംകൊണ്ടത്. ജനുവരി 6നാണ് നിയമസഭാദിനമായി എല്ലാവർഷവും ആചരിക്കുന്നത്.

എന്നാൽ 1987ലാണ് സംസ്ഥാന പദവി നേടിയത്. ഇത്തവണ തെരഞ്ഞെടുപ്പിന് മുന്നേ 16 സീറ്റുകളിലെ നിയമസഭാ അംഗങ്ങൾ എംഎൽഎ സ്ഥാനം രാജിവച്ച നിലയിലാണ് ഗോവയിൽ ഭരണം നടന്നുകൊണ്ടിരുന്നത്. 19 പേരടങ്ങുന്ന എൻഡിഎയാണ് പ്രമോദ് സാവന്തിന്റെ നേതൃത്വത്തിൽ നിയമസഭയിൽ ഭരണകക്ഷി അംഗങ്ങൾ. സംസ്ഥാനരൂപീകരണത്തിന് ശേഷം നാലാം നിയമസഭാ കാലഘട്ടമാണ് ഉത്തരാഖണ്ഡിന്റേത്. പുഷ്‌ക്കർ സിംഗ് ധാമിയുടെ നേതൃത്വത്തിലാണ് ബിജെപി ഭരണതുടർച്ചയ്‌ക്ക് ശ്രമിക്കുന്നത്. 71 സീറ്റുകളിൽ ഒരു സീറ്റ് ആംഗ്ലോ ഇന്ത്യൻ സമൂഹത്തിനായി നാമനിർദ്ദേശം ചെയ്യപ്പെടുന്ന പ്രതിനിധിക്കുള്ളതാണ്. 57 സീറ്റുകൾ നേടിയാണ് ബിജെപി 2017ൽ ഭരണം പിടിച്ചത്. മൂന്ന് മുഖ്യമന്ത്രിമാരാണ് ഒരു നിയമസഭാകാലത്ത് ഉത്തരാഖണ്ഡിനെ നയിച്ചതെന്നതാണ് പ്രത്യേകത.

Related Articles

Latest Articles