“അവസാന നിമിഷം പോലും ജയ് ശ്രീറാം വിളിച്ചു”; പൊട്ടിക്കരഞ്ഞ് ഹർഷയുടെ കുടുംബം | Harsha Murder
ഞങ്ങൾ ഹിന്ദുക്കളാണ്, ഹിന്ദുവായതിൽ എന്റെ സഹോദരൻ അഭിമാനിച്ചിരുന്നു; അവസാന നിമിഷം പോലും ജയ് ശ്രീറാം വിളിച്ചാണ് മരിച്ചത്; മതമൗലിക വാദികൾക്കെതിരെ ഹർഷയുടെ കുടുംബം പറഞ്ഞ വാക്കുകളാണിത്. മതമൗലികവാദി സംഘം വെട്ടിക്കൊലപ്പെടുത്തിയ ബജ്‌റംഗ്ദള്‍ അംഗം ഹര്‍ഷയുടെ സംസ്‌കാര ചടങ്ങിനിടെ നഗരത്തില്‍ മതമൗലികവാദികളുടെ സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപക അക്രമണം.
ചടങ്ങുകള്‍ക്ക് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കല്ലേറും വാഹനങ്ങള്‍ തകര്‍ക്കുന്ന സംഭവങ്ങളും നിരവധി റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹവും വഹിച്ചുകൊണ്ട് നടന്ന വിലാപയാത്ര എന്‍ടി റോഡില്‍ എത്തിയപ്പോള്‍ വാഹനത്തിന് നേരെ കല്ലേറുണ്ടായി.
തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ നടപടിയെടുക്കുകയും അക്രമികളെ തുരത്തുകയും ചെയ്തു. കൂടാതെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷം ശാന്തമാക്കുകയും ചെയ്തു. ഇതോടൊപ്പം ജാഥയ്ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ അവര്‍ വഴിയൊരുക്കി.കല്ലേറില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഫോട്ടോ ജേര്‍ണലിസ്റ്റ്, പോലീസുകാരി, സാധാരണക്കാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമികള്‍ കുറഞ്ഞത് 20 വാഹനങ്ങള്‍ കത്തിച്ചതായി പോലീസ് പറഞ്ഞു.