അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി (India) ഇന്ത്യ. വെസ്റ്റിന്‍ഡീസിനെ 96 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. 266 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 37.1 ഓവറില്‍ 169ന് എല്ലാവരും പുറത്തായി. 18 പന്തിൽ മൂന്നു സിക്സും മൂന്നു ഫോറും സഹിതം 36 റൺസെടുത്ത ഒഡീൻ സ്മിത്താണ് വിൻഡീസിന്റെ ടോപ് സ്കോർ.
മത്സരത്തിൽ ടോസ് നേടിയ ടീം ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനുള്ള രോഹിത് ശർമ്മയുടെ തീരുമാനം പിഴച്ചെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം. രോഹിത് ശർമ്മ (13), വിരാട് കോഹ്ലി (0), ശിഖാർ ധവാൻ (10) എന്നിവർ പെട്ടന്ന് മടങ്ങി. ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് ശ്രയസ്- പന്ത് കൂട്ടുകെട്ടായിരുന്നു. നാലാമാനായിട്ടാണ് ശ്രേയസ് ക്രീസിലെത്തിയയത്. പന്ത് അഞ്ചാമതായിട്ടും. ഇരുവരും 110 റണ്‍സ് കൂട്ടിച്ചേര്‍ത്തു. . 34 റൺസ് വിട്ടു കൊടുത്ത് 4 വിക്കറ്റുകൾ വീഴ്ത്തിയ ജേസൺ ഹോൾഡറാണ് വിൻഡീസ് ബോളിംഗിൽ തിളങ്ങിയത്.
ഇനി ഇരു ടീമുകളും തമ്മിലുള്ള ടി20 പരമ്പരയാണ് നടക്കാനുള്ളത്. ഈ മാസം 16 നാണ് മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം നടക്കുക.

