പട്‌ന: ബോംബ് ഭീഷണിയെ തുടര്‍ന്ന് ബിഹാറിലെ പട്‌നയില്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഒരു യാത്രക്കാരന്‍ തന്നെയാണ് താന്‍ ബോംബുമായാണ് എത്തിയതെന്ന് പറഞ്ഞത്. തുടര്‍ന്ന് ഇന്‍ഡിഗോയുടെ 6E2126 വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്യിപ്പിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെ ഉടൻ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
ബോംബ് ഭീഷണി ഉയര്‍ത്തിയ യാത്രക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഋഷി ചന്ദ് സിംഗ് എന്നയാളാണ് ഇതെന്നാണ് തിരിച്ചറിഞ്ഞത്. ബോംബ് സ്‌ക്വാഡും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അപകടമുള്ള വസ്തുക്കളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാത്രമല്ല ഇന്ന് രാവിലെ വിമാനം പുറപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.