തിരുവന്തപുരം : ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പറക്കുന്ന മലയാളികൾ എണ്ണത്തിൽ വൻ വർദ്ധനവ്. കേരളത്തില്‍ ആവശ്യത്തിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് എന്നിരിക്കെ ഈ കൊഴിഞ്ഞു പോക്ക് പഠിക്കുവാൻ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.
വിദ്യാഭ്യാസ നിലവാരം മോശമായതിനാലാണ് കുട്ടികൾ വിദേശത്തേക്കു പോകുന്നതെന്നും, ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് വീഴ്ച സംഭവിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഇതിനുള്ള മറുപടിയെന്ന നിലയിലാണ്, ഇതേക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി വിശദീകരിച്ചത്. കൗൺസിൽ ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നും അതിനുശേഷം തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.