തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി മാദ്ധ്യമപ്രവർത്തക അഞ്ചു പാർവതി. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി മേയർ ഒരുക്കിയ പദ്ധതികൾക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് അഞ്ചു പാർവതി. പൊങ്കാല സീസൺ ആയാൽ ജനങ്ങൾ അവനവൻ്റെ വീട്ടിലിട്ട പൊങ്കാലയ്ക്ക് വരെ വൗച്ചർ എഴുതി പണം അടിച്ചുമാറ്റിയ കുട്ടിയാണെന്നും ജനങ്ങൾ വാങ്ങുകയോ വീട്ടിൽ നിന്നും കൊണ്ടുവരികയോ ചെയ്യുന്ന ചുടുകട്ടയ്ക്ക് വരെ അവകാശവാദമുന്നയിച്ച് ലൈഫ് ടൈം അടിച്ചു മാറ്റൽ അച്ചീവ്മെൻ്റ് അവാർഡ് വാങ്ങാനുള്ള ഒരുക്കത്തിലാണ് മേയർ എന്നും അവർ വിമർശിച്ചു.
സഖാവ് പിണറായി കഴിഞ്ഞാൽ മുഖ്യമന്ത്രി കസേരയിലിരിക്കാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി ആര്യാ രാജേന്ദ്രനാണെന്നും, അത്രമേൽ അഴിമതിയിലും തട്ടിപ്പിലും പിൻ വാതിൽ നിയമനത്തിലും എല്ലാം പ്രാഗത്ഭ്യം ഈ ചെറു പ്രായത്തിലേ ഈ കൊച്ചിനുണ്ടെന്നും അഞ്ചു പാർവതി വിമർശിച്ചു. ഈ കൊല്ലം ചുടുകട്ട; അടുത്ത കൊല്ലം പൊങ്കാല കലം; അതു കഴിഞ്ഞാൽ ഭക്തർ ഇടുന്ന പായസം വരെ ഡപ്പിയിലാക്കി കോർപ്പറേഷൻ കൗണ്ടർ വഴി വിറ്റാലും അത്ഭുതപ്പെടാനില്ലെന്നും അവർ പറഞ്ഞു. മേയർക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് മാദ്ധ്യമപ്രവർത്തക അഞ്ചു പാർവതി ഉന്നയിച്ചിരിക്കുന്നത്.
ഫേസ്ബുക്കിന്റെ പൂർണരൂപം കാണാം