Friday, May 10, 2024
spot_img

ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: മാധ്യമപ്രവർത്തക റാണ അയ്യുബിനോട് തൽക്കാലം ഇന്ത്യ വിടേണ്ടെന്ന് കോടതി

ദില്ലി: കൊറോണ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയും മാധ്യമപ്രവർത്തകയുമായ റാണാ അയ്യൂബിന് കനത്ത തിരിച്ചടി നൽകി ഡൽഹി ഹൈക്കോടതി. ഇന്ത്യയ്‌ക്ക് പുറത്തുപോകാൻ അനുമതി തേടിയുളള ഹർജിയിൽ ഇതുവരെയും അനുമതി നൽകിയിട്ടില്ല.കൂടാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരുന്നത് സംബന്ധിച്ച് സ്റ്റാറ്റസ് റിപ്പോർട്ട് നല്കാൻ അനുമതി നൽകുകയും ചെയ്തിരിക്കുകയാണ്.

വിദേശത്ത് പരിപാടിയിൽ പങ്കെടുക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഈ നടപടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് കീഴിലുള്ള വകുപ്പുകൾ ലംഘിച്ചുവെന്ന ആരോപണത്തെത്തുടർന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ഇഡി കണ്ടെത്തുകയും ചെയ്തു.

അതെസമയം, റാണാ അയ്യൂബിനെതിരായ കേസ് വിശദീകരിക്കാൻ സുപ്രധാന രേഖകൾ ഹാജരാക്കേണ്ടതുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയിൽ അറിയിച്ചു. തിങ്കളാഴ്ച രേഖകൾ കോടതിയിൽ സമർപ്പിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു.

റാണാ അയ്യൂബ് ദുരിതാശ്വാസത്തിന്റെ മറവിൽ ഫണ്ട് സ്വരൂപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ വ്യാജ ബില്ലുകളാണ് യുവതി സമർപ്പിച്ചത്.ഇവർക്കെരിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് റാണാ അയ്യൂബിന്റെ 1.77 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി..

Related Articles

Latest Articles