കാസർകോട് : കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കിയ സംഭവത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ.
പതിനാല് ദിവസത്തേക്കാണ് സീനിയർ വിദ്യാർത്ഥികളെ സസ്‌പെന്റ് ചെയ്തത്.
അഗടി മുഗൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്ധാർത്ഥി ജമാൽ സ്കൂൾ വിട്ടു വീട്ടിൽ പോകുന്നിടയിലാണ് സീനിയർ വിദ്ധാർഥികൾ തടഞ്ഞുവെച്ചത്. സ്കൂളിനു സമീപത്തുള്ള ബസ് സ്റ്റോപ്പിൽ വെച്ച് വിദ്യാർത്ഥിയോട് സാങ്കൽപ്പികമായി മോട്ടോർ സൈക്കിൾ ഓടിക്കാൻ ആവശ്യപ്പെടുകയും അത് വിസമ്മതിച്ചോടെ മുഖത്തടിക്കുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.
സംഭവം മാധ്യമങ്ങളിൽ വന്നതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടു.കൂടാതെ സംവത്തെപ്പറ്റി അനേഷണം നടത്തി റിപ്പോർട്ട് നൽകാനും ശിവൻകുട്ടി ഉത്തരവിടുകയും ചെയ്തു.കണ്ണൂർ ആർ.ഡി.ഡിക്കാണ് നിർദ്ദേശം നൽകിയത് .