കൊച്ചി: കേരളം തീവ്രവാദികളുടെ പറുദീസയാകുന്നു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ കൊച്ചിയിൽ പിടിയിൽ. മധ്യപ്രദേശിൽ പിടിയിലായ ബംഗ്ലാദേശി തീവ്രവാദികളിൽ നിന്നും കിട്ടിയ വിവരമനുസരിച്ചാണ്
ഇവരെ പിടികൂടിയത്. ഇനി ആറുപേർ കൂടി ഉണ്ടെന്നു ഐ ബി വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ മാസം കേരളത്തിൽ തഴച്ചുവളരുന്ന ജിഹാദി സംഘടനകളെ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വിഎച്ച്പി പരാതി നൽകി. രാജ്യത്തിന് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് കേരളത്തിലെ ജിഹാദി സംഘടനകളുടെ വളർച്ച. ഒരുകാലത്ത് ഇസ്ലാമിക ഭീകരതയുടെ കേന്ദ്രമായിരുന്ന കശ്മീർ ഇന്നു സമാധാനത്തിലേയ്‌ക്ക് നീങ്ങുമ്പോൾ കേരളത്തിലെ സ്ഥിതി ഗുരുതരമാകുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് പറഞ്ഞു.
കേരളത്തിലെ തീവ്രവാദ കേസുകളിൽ എല്ലാം പ്രതി സ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും എസ്ടിപിഐയും ആണെന്ന് വിഎച്ച്പി ചൂണ്ടിക്കാണിച്ചു. കേരളത്തിൽ നിന്ന് യുവാക്കളെ ഐഎസ് അടക്കമുള്ള ഭീകരവാദ സംഘടനകളിലേയ്‌ക്ക് റിക്രൂട്ട് ചെയ്യുന്നു. ലൗ ജിഹാദിന്റെ മറവിൽ ഹൈന്ദവ, ക്രൈസ്തവ യുവതികളെ വിവാഹം കഴിച്ച് ഇസ്ലാമിക തീവ്രവാദ രാജ്യങ്ങളിലെത്തിച്ച് ചാവേറുകളാക്കുന്നുണ്ട്. ഇതൊന്നും അന്വേഷിക്കാനോ നടപടി കൈക്കൊള്ളുവാനോ കേരളത്തിലെ ആഭ്യന്തര വകുപ്പും പോലീസും തയ്യാറാകുന്നില്ലെന്നും വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചു.