കോതാട്: മരണശേഷം കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ മൃതദേഹം കയറ്റാതെ ശവപ്പെട്ടി മാത്രം എത്തിച്ചു. യുവാവിന്റെ മൃതദേഹം കയറ്റാതെ ശവപ്പെട്ടി മാത്രം ആംബുലൻസിലാക്കി മരണാനന്തരച്ചടങ്ങുകൾക്ക് എത്തിക്കുകയായിരുന്നു. കോതാട് തത്തംപള്ളി ജോർജ് സിമേന്തിയുടെ മകൻ പ്രിൻസ് സിമേന്തിയുടെ (42) മൃതദേഹമാണ് കയറ്റാതെ പെട്ടി മാത്രമായി ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ കൊണ്ടു വന്നത്. തുടർന്ന് വീണ്ടും ആംബുലൻസ് തിരികെ പോയി മൃതദേഹവുമായി എത്തുകയായിരുന്നു.
സംഭവത്തിൽ ഗുരുതര വീഴ്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമെന്നാണ് ആശുപത്രി അധികൃതരുടെ വാദം.സംഭവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിൽ പരാതി നൽകുമെന്നു പ്രിൻസിന്‍റെ ബന്ധുക്കൾഅറിയിച്ചു. പ്രിന്‍സിന്‍റെ ഭാര്യ ലിയ. അഖിൻ, റെൻ എന്നിവര്‍ മക്കളാണ്.