ഇത്രയും നാൾ സംഘികൾക്കെതിരെ നിന്ന സേവ് ലക്ഷദ്വീപ് അടക്കം സുടാപ്പികളെ സുഖിപ്പിക്കാൻ കിട്ടിയ ചാൻസ് ഒന്നും വെറുതെ കളയാത്ത പൃഥ്വിരാജ് ഇപ്പോ സംഘിയായിരിക്കുന്നു. ആരും കേട്ട് ഞെട്ടണ്ട. പൃഥ്വിരാജിനെ പൊക്കിക്കൊണ്ടു നടന്ന സുടാപ്പികൾ തന്നെയാണ് ഇപ്പോൾ പൃഥ്വിരാജിനെ സംഘി ആക്കിയിരിക്കുന്നത്.
കുരുതി എന്ന സിനിമ ഇറങ്ങിയതിനു പിന്നാലെ സുടാപ്പികളുടെ കണ്ണിലുണ്ണിയായ പൃഥ്വിരാജിന് സുടാപ്പികളുടെ വക തന്നെ പൊങ്കാല കിട്ടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. സംഘി ചാരനാണ് പൃഥ്വിരാജ് എന്നുവരെ സുടാപ്പികൾ ചാപ്പകുത്തി കഴിഞ്ഞു. മുസ്ലീം പ്രീണനത്തിൽ പേരുകേട്ട സെലക്റ്റീവ് വിഷയങ്ങൾ മാത്രം തിരഞ്ഞെടുത്ത് പ്രതികരിക്കുന്ന പൃഥ്വിരാജ് ഒരൊറ്റ രാത്രി കൊണ്ട് സുടാപ്പികളുടെ കണ്ണിൽ സംഘി ആയത് വെറുതെയല്ലെന്ന് കുരുതി എന്ന സിനിമ കണ്ടവർക്ക് മനസ്സിലാകും.
കേരളത്തിലെ സുടാപ്പികളുടെ മനോനില വളരെ കൃത്യമായി കാണിക്കുന്ന ജിഹാദിനായി ഇറങ്ങിത്തിരിച്ച കടുത്ത മുസ്ലീം തീവ്രവാദിയായാണ് പൃഥ്വിരാജ് ഇതിൽ വേഷമിടുന്നത്. ആ വേഷമാണ് മുസ്ലീം മത തീവ്രവാദം പച്ചയ്ക്ക് തുറന്നു കാണിക്കുന്ന ആ സിനിമയാണ് ഇപ്പോൾ സുടാപ്പികൾക്ക് പൃഥ്വിരാജ് കണ്ണിലെ കുരുവായതിന്റെ കാരണം.
ഒരു തീവ്ര മുസ്ലീം മത വിശ്വാസി എങ്ങനെയായിരിക്കുമെന്ന് കുരുതിയിലൂടെ കാട്ടിത്തരുന്നുണ്ട്. മറ്റു മതസ്ഥരെല്ലാം കാഫിറുകളാണെന്നും അവർ കൊല്ലപ്പെടേണ്ടവരാണെന്നുമുള്ള ഭ്രാന്തൻ മതചിന്തകൾ തലച്ചോറിൽ കുത്തിക്കയറ്റിയ തീവ്രവാദികൾ നമുക്ക് ചുറ്റുമുണ്ടെന്ന് ഈ സിനിമ കാട്ടിത്തരുന്നു. അത് സുടാപ്പികളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്.
യഥാർത്ഥത്തിൽ ഈ വസ്തുതകളൊക്കെ സിനിമയിൽ കാട്ടുന്നുണ്ടെങ്കിലും സുടാപ്പി മതഭ്രാന്തന്മാരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നോർത്ത് സംവിധായകൻ നന്നായിത്തന്നെ ഭയന്നിരിക്കണം. മുഹമ്മദ് എന്ന പേര് ചോദ്യപേപ്പറിൽ കൊടുത്ത ജോസഫ് മാഷിന്റെ കൈ വെട്ടിയ മതതീവ്രവാദികൾ വിളയാടുന്ന നാട്ടിൽ ഇത്തരമൊരു സിനിമ ഇറക്കിയാൽ തല തന്നെ അറുത്തു കളയാനും അവർ മടിക്കില്ല എന്ന സത്യം സംവിധായകൻ എങ്ങനെയാണ് വിസ്മരിക്കുക. അതുകൊണ്ടു തന്നെ ഹിന്ദു സമുദായത്തിന്റെ മതചിന്തകൾ കൂടി കൂട്ടിച്ചേർത്തും ആരെയും ഉപദ്രവിക്കാൻ തയ്യാറല്ലാത്ത സാധാരണ മുസ്ലീം മതവിശ്വാസികളെ കാട്ടിയും ബാലൻസ് ചെയ്യാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ മതവെറി എന്നത് ഒരു മുസ്ലീം തീവ്രവാദിയോളവും വരില്ല ഹിന്ദുക്കളുടെത് എന്ന സത്യം അതിൽ തെളിഞ്ഞു കാണുന്നു. മാത്രമല്ല ഹിന്ദുവിന്റെ ആരാധനാലയം കളങ്കപ്പെടുത്തിയതുകൊണ്ടാണ് ആ കുരുതി അരങ്ങേറിയതെന്ന് സിനിമ പറയുന്നുണ്ട്. അതുകൊണ്ടു സിനിമയിൽ ഉടനീളം മുഴച്ചു നിന്നത് മുസ്ലീം മതഭ്രാന്ത് ബാധിച്ച ഇന്നത്തെ സമൂഹമാണ്.
പിന്നെ എങ്ങനെയാണ് ഓമനിച്ച് മടിയിൽ വച്ച പൃഥ്വിരാജിനെ സുടാപ്പികൾ വെറുക്കാതിരിക്കുക. തങ്ങളുടെ മതവെറി പച്ചയ്ക്ക് തുറന്നു കാട്ടുമ്പോൾ എങ്ങനെയാണ് പൃഥ്വിരാജിനെ സംഘി ചാപ്പ കുത്താതിരിക്കുക. ഇവിടെ ഓർക്കേണ്ടത് കടുത്ത സംഘിവിരോധിയായ സംഘികൾക്കെതിരെ മാത്രം വായ തുറക്കുന്ന പൃഥ്വിരാജിനെ വരെ അവർ സംഘിയാക്കിക്കളഞ്ഞു എന്നാണ്. ഇവരുടെ ശരിയായ മതഭ്രാന്ത് തുറന്നു കാട്ടിയാൽ അവർ സംഘിയാക്കപ്പെടും, അതിനി അവർക്ക് ഏത് മതമോ ജാതിയോ രാഷ്ട്രീയമോ ആവട്ടെ. തീവ്രവാദത്തിനെതിരെ പറഞ്ഞാൽ അവൻ സംഘിയാണ്. ആക്രമണം അർഹിക്കുന്നവനാണ്.
മിസ്റ്റർ പൃഥ്വിരാജ് തീർച്ചയായും അതോർത്ത് പൊട്ടിക്കരയുന്നുണ്ടാവണം. തന്റെ നിലപാടുകൾ എന്നും അവർക്കു വേണ്ടിയായിരുന്നല്ലോ. അവർക്ക് വേണ്ടി ഏത് പച്ചക്കള്ളവും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ താൻ മുന്നിലുണ്ടായിരുന്നല്ലോ. അതേ ആവിഷ്കാര സ്വാതന്ത്ര്യം ഇവിടെയും പ്രയോഗിച്ചപ്പോൾ കൂടെ നിന്നവർ തന്നെ കുത്തിനു പിടിക്കുകയാണ്. എടാ സംഘി പൃഥ്വിരാജേ നീ സംഘികളുടെ കയ്യിൽ നിന്നും എത്ര കാശ് വാങ്ങിയെടാ എന്ന് അലറി പൊങ്കാലയിടുകയാണ്. ഇനി മനസ്സിലാക്കണം മിസ്റ്റർ പൃഥ്വിരാജ്, താങ്കൾ പാലൂട്ടിവളർത്തിക്കൊണ്ടിരുന്നത് എത്ര മാത്രം അപകടം പിടിച്ച വിഷപാമ്പുകളെ ആയിരുന്നു എന്നത്. സത്യം തുറന്നു പറഞ്ഞാൽ നിങ്ങളും അവർക്ക് വെറും കാഫിർ മാത്രമാണെന്ന്. പക്ഷെ ഈയൊരു സിനിമയുടെ പേരിൽ സംഘികൾ താങ്കളെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് വെറുതെ മനക്കോട്ട കെട്ടണ്ട. കാരണം, ഈ സിനിമയിൽ താങ്കളുടെ കഥാപാത്രം പറയുന്നതും ചെയ്തു കൂട്ടുന്നതും ഒക്കെയാണ് ഇവിടുത്തെ മതതീവ്രവാദികളായ സുടാപ്പികളും സഘാപ്പികളും ചെയ്യുന്നതെന്ന് സംഘികൾ ഇന്നോ ഇന്നലെയോ അല്ല പണ്ടുമുതലേ ചങ്കൂറ്റത്തോടെ തുറന്നു പറയുന്നതാണ്. ആ ചങ്കൂറ്റം ലവലേശം ഇല്ലാത്ത നിങ്ങൾ കണ്ണടച്ച് ഇരുട്ടാക്കി അവർക്ക് പാലു കൊടുത്ത് വളർത്തിക്കൊണ്ടിരുന്നപ്പോഴേ താങ്കളുടെ ഉദ്ധേശശുദ്ധി സംഘികൾക്കെല്ലാം മനസ്സിലായതാണ്. അതുകൊണ്ട് താങ്കളുടെ പൊന്നോമനകളായ സുടാപ്പികളുടെ കണ്ണിൽ പെടാതെ ഇരുട്ടും മുൻപ് വീട്ടിലേക്ക് ചെല്ലുക. താങ്കളുടെ അമ്മ കാത്തിരിക്കുന്നുണ്ടാകും.
ഇത് കാലം കാത്തുവച്ച കാവ്യനീതി ആണെന്ന് മാത്രം ഓർത്ത് അങ്ങ് സമാധാനിക്കുക.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona