കാപ്പൻ കോൺഗ്രസിൽ എത്തിയത് സിപിഎമ്മിന് വേണ്ടിയോ ? | Mani C Kappan
സംസ്ഥാനത്ത് മുഴുവന്‍ തകര്‍ന്ന് അടിഞ്ഞപ്പോഴും പാലായില്‍ കേരള കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ് അണികള്‍ വലിയ ആവേശത്തോടെയായിരുന്നു കണ്ടത്. മാണി സി കാപ്പനെ കോണ്‍ഗ്രസുകാര്‍ സ്വന്തം നേതാവിനെ പോലെ കൊണ്ട് നടക്കുകയും ചെയ്തു. എന്നാല്‍ ആദ്യത്തെ ചില മാസങ്ങള്‍ കഴിഞ്ഞതോടെ മാണി സി കാപ്പനും പാലായിലെ കോണ്‍ഗ്രസുകാരും തമ്മില്‍ ഇടയുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതില്‍ നേട്ടം കൊയ്യാന്‍ ഒരുങ്ങുന്നതാവട്ടെ ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മും.
മാണി സി കാപ്പനുമായുള്ള എതിര്‍പ്പിനെ തുടര്‍ന്ന് പാലാ മണ്ഡലത്തിലെ വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്. ഇവര്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ചേരും. മണ്ഡലം ഭാരവാഹികളായിരുന്നവര്‍ അടക്കമുള്ള വന്‍ നേതൃനിരയാണ് കോണ്‍ഗ്രസില്‍ നിന്നും ജോസ് കെ മാണിയുടെ പാളയത്തിലേക്ക് എത്തുന്നത്. പാര്‍ട്ടി വിട്ട് വരുന്നവര്‍ക്ക് ഗംഭീര സ്വീകരണമാണ് പാലായില്‍ കേരള കോണ്‍ഗ്രസ് എം ഒരുക്കുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി, മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാന്‍ എംപി, ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ജയരാജ് മറ്റ് മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാവും നേതാക്കള്‍ക്ക് സ്വീകരണം. മാണി സി കാപ്പനെതിരെ വന്‍ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത്. വിജയിച്ച് കഴിഞ്ഞതോടെ ഏകാധിപത്യ പ്രവണതായാണ് മാണി സി കാപ്പന്‍ കാണിക്കുന്നതെന്നാണ് ഇവരുടെ പ്രധാനം ആരോപണം.
മണ്ഡലത്തിലെ ഒരു പ്രവര്‍ത്തനങ്ങളിലും മുന്നണി നേതാക്കളുമായി സഹകരിക്കാന‍് മാണി സി കാപ്പന്‍ തയ്യാറാവുന്നില്ല. കോണ്‍ഗ്രസ് നേതാക്കളെ പൂര്‍ണ്ണമായും അവഗണിക്കുന്ന രീതിയാണ് കാപ്പന്റേത്. തന്റെ അടുപ്പക്കാര്‍ക്ക് മാത്രമാണ് അദ്ദേഹം പരിഗണന നല്‍കുന്നത്. കാപ്പന്റെ മാത്രം കരുത്തില്‍ അല്ല പാലായില്‍ അദ്ദേഹത്തിന് വിജയിക്കാന‍് സാധിച്ചത്. തങ്ങള്‍ ഉള്‍പ്പടേയുള്ള കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ തന്നെ തകര്‍ക്കുന്ന സമീപനമാണ് മാണി സി കാപ്പന്‍ നടത്തുന്ന്. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും അതിനെ വേണ്ടത്ര ഗൗരവത്തോടെ എടുത്തില്ല. ഇതോടെയാണ് കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് എമ്മിലുടെ ഇടത് മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ തീരുമാനിച്ചത്.
മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ച് കിടപ്പാണെന്നും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. വികസനത്തില്‍ പാലാ മണ്ഡലത്തിന് സ്വന്തമായി ഒരു മുന്നേറ്റം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞു. യുഡിഎഫ് എംഎല്‍എയായി വിജയിച്ചതോടെ മാണി സി കാപ്പന്‍ മണ്ഡലത്തെ തിരിഞ്ഞ് നോക്കാറേയില്ല. സ്വന്തം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് അദ്ദേഹത്തിന് താല്‍പര്യം. കോണ്‍ഗ്രസിനെ ഇല്ലാതാക്കി പാലാ കേന്ദ്രീകരിച്ച് സ്വന്തം പാര്‍ട്ടി വളര്‍ത്തി കൊണ്ടുവരാനാണ് മാണി സി കാപ്പന്‍ ശ്രമിക്കുന്നത്. നേതാക്കളെ വരുതിയിലാക്കാന്‍ വലിയ തോതിലുള്ള വാഗ്ദാനങ്ങളും അദ്ദേഹം നല്‍കുന്നു. എന്‍സിപിയെ പിളര്‍ത്തി യുഡിഎഫിലേക്ക് വന്ന് മാണി സി കാപ്പന്‍ കോണ്‍ഗ്രസിനേയും ഹൈജാക്ക് ചെയ്യാനാണ് കാപ്പന്‍ ശ്രമിക്കുന്നത്. കാപ്പന്റെ കയ്യിൽ നിന്നും പണം വാങ്ങി പാലായിലെ ഒരുവിഭാഗം കോൺഗ്രസ് നേതൃത്വം തന്നെ പാർട്ടിയെ ഒറ്റിക്കൊടുക്കുകയാണ് എന്നും പാർട്ടി വിട്ട നേതാക്കൾ ആരോപിക്കുന്നു