കൊച്ചി : നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്ന് പരാതിയുമായി യുവാവ് രംഗത്ത്. കഴിഞ്ഞ മെയ് 27 ന് ഗോവയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ കയറുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ഇതിനെതിരേ നടപടിയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യുവാവ് ഹര്‍ജി നല്‍കിയിരുന്നു. തുടർന്ന് വിനായകനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പഞ്ചാബിലെ സ്‌കൂളില്‍ ജോലി ചെയ്യുന്ന ജിബി ജെയിംസെന്ന മലയാളിയുവാവാണ് പരാതിക്കാരൻ നടന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ജിബി പരാതിയില്‍ പറയുന്നു. വിമാനത്തില്‍നിന്ന് ഇറങ്ങിയ ശേഷമാണ് പരാതിപ്പെട്ടത് എന്നതിനാൽ പരാതിയിൽ നടപടിയെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു വിമാന കമ്പനി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും നടപടി എടുത്തില്ല. തുടർന്നാണ് ഇതിനെതിരെ ജിബി ജെയംസ് ഹൈക്കോടതിയെ സമീപിച്ചത്.