മോഹൻലാൽ ആദ്യമായി സംവിധായകന്റെ വേഷമിടുകയാണ് ബറോസ് (Barroz) എന്ന ചിത്രത്തിലൂടെ. അതിനാൽ തന്നെ ആരാധകർക്കും വലിയ പ്രതീക്ഷയാണ്. അഭിനയ ജീവിതത്തിലെ താടി ഏറ്റവും നീട്ടി കഥാപാത്രമാകുന്നത് ബറോസ് എന്ന സിനിമയിലായിരിക്കുമെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.
മാത്രമല്ല കൊവിഡ് പ്രതിസന്ധി തിയറ്ററുകളെ ബാധിച്ചെങ്കിലും ബറോസ് ചിത്രീകരണവുമായി മുന്നേറുകയാണ് മോഹന്‍ലാലും സംഘവും. അതേസമയം ആശിര്‍വാദ് സിനിമാസിന്റെ 22ാം വാര്‍ഷികാഘോഷം ബറോസ് കൊച്ചി ലൊക്കേഷനില്‍ നടന്നു. നരസിംഹവും ആശിര്‍വാദ് സിനിമാസും 22 വര്‍ഷം പിന്നിടുന്ന ദിവസം ബ്രോ ഡാഡി റിലീസിനെത്തിയതും വിജയമായതും ആഹ്ലാദിപ്പിക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.
പ്രതിസന്ധിയിൽ ചിത്രീകരണം മുടങ്ങിയതിനെ തുടർന്ന് ഡിസംബര്‍ 15 നാണ് ഷൂട്ടിങ് പുനരാരംഭിച്ചത്. കുട്ടികൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു.
എന്നാൽ ആദ്യം ഷൂട്ട് ചെയ്ത രംഗങ്ങളെല്ലാം ഒഴിവാക്കി ആദ്യം മുതൽ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിൽ അഭിനയിച്ച കുട്ടികൾ വളർന്നുപോയതുകൊണ്ടും പലർക്കും വരാൻ കഴിയാത്ത അവസ്ഥയായതുകൊണ്ടുമാണ് ഷൂട്ട് ചെയ്ത രംഗങ്ങൾ ഒഴിവാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
”കേരളത്തില്‍ പത്ത് ദിവസം ഷൂട്ട് ചെയ്ത് ഗോവയില്‍ പോയപ്പോഴാണ് കൊവിഡ് രൂക്ഷമായത്. രണ്ട് വര്‍ഷം മുമ്പ് ഷൂട്ട് ചെയ്തത് മുഴുവന്‍ ഒഴിവാക്കേണ്ടിവരും. ആ സിനിമയെ അത്രയും സ്‌നേഹിക്കുന്നത് കൊണ്ടാണ് ഇതുവരെ ചിത്രീകരിച്ചത് ഒഴിവാക്കേണ്ടിവരുന്നത്. ബറോസില്‍ അഭിനയിച്ചിരുന്ന കുട്ടിക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടായി. നേരത്തെ അഭിനയിച്ച പലരും രണ്ട് വര്‍ഷം കൊണ്ട് വളര്‍ന്നു. വിദേശത്തുള്ള ചിലര്‍ക്ക് വരാന്‍ കഴിയാത്ത സാഹചര്യമുണ്ട്. നിലവില്‍ ചിത്രീകരിച്ചത് അത്രയും ഷെല്‍വ് ചെയ്യുകയാണ്.-എന്നാണ് നേരത്തെ മോഹൻലാൽ പറഞ്ഞത്.
അതേസമയം നേരത്തെ സിനിമയില്‍ നിര്‍ണായക കഥാപാത്രമായി പൃഥ്വിരാജ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ റീ ഷൂട്ടില്‍ പൃഥ്വിരാജിന് പകരം മറ്റൊരാളാണ് ഈ റോളില്‍. ആടുജീവിതം ഫൈനല്‍ ഷെഡ്യൂളിന് ജോയിന്‍ ചെയ്യേണ്ടതിനാല്‍ പൃഥ്വിരാജ് ബറോസില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
ഫാന്റസി സിനിമ എന്ന നിലയില്‍ ലോകത്തിന് കാണിച്ച് കൊടുക്കാവുന്ന പലതും ബറോസിലുണ്ടെന്ന് നടൻ പറയുന്നു. കഥ കേട്ട സമയത്ത് മറ്റൊരു ഡയറക്ടറിലേക്ക് പോകുന്നതിന് പകരം എന്തുകൊണ്ട് എനിക്ക് ചെയ്തുകൂടാ എന്ന് ആലോചിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതുവരെ മലയാളികൾ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. തലമൊട്ടയടിച്ച് താടി വളർത്തിയ ലുക്കിലാണ് മോഹൻലാൽ. സിനിമയിൽ ‘ബറോസ്’ എന്ന ടൈറ്റിൽ കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിൽ രണ്ട് ഗെറ്റപ്പുകളുണ്ട്.
പോർച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്.
ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായിരുന്ന മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ബറോസ് എന്ന ടൈറ്റിൽ കഥാപാത്രം ഒരു ഭൂതമാണ്. ഈ കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിൽ പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്. മൈഡിയർ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ – സന്തോഷ് രാമൻ, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.