രാജസ്ഥാൻ : മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടുന്ന ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞ കേസിൽ കുട്ടിയുടെ അമ്മയും സുഹൃത്തും അറസ്റ്റിൽ. ശ്രീഗംഗാനഗർ ജില്ലയിലാണ് സംഭവം. സുനിത, സുഹൃത്ത് സണ്ണി എന്നിവരാണ് അറസ്റ്റിലായത്. മകൾ കിരണിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുനിത സണ്ണിയുടെ സഹായത്തോടെ മൃതദേഹം ബെഡ് ഷീറ്റിൽ പൊതിഞ്ഞ് റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പുലർച്ചെ 6.10ന് ട്രെയിനിൽ കയറിയ ഇവർ ഫതൂഹി റെയിൽവേ സ്റ്റേഷന് മുമ്പുള്ള ഒരു കനാലിലെ പാലത്തിൽ ട്രെയിൻ എത്തിയപ്പോൾ മൃതദേഹം വലിച്ചെറിയുകയായിരുന്നുവെന്ന് ശ്രീഗംഗാനഗർ എസ് പി ആനന്ദ് ശർമ പറഞ്ഞു.അഞ്ച് മക്കളുള്ള സുനിത രണ്ട് പെൺമക്കൾക്കൊപ്പം സണ്ണിക്കൊപ്പമാണ് താമസിക്കുന്നത്. മൂന്ന് കുട്ടികൾ സുനിതയുടെ ഭർത്താവിനൊപ്പമാണ് താമസിക്കുന്നത്.