നെയ്യാറ്റിൻകര പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം കഴിഞ്ഞ് മടങ്ങാനൊരുങ്ങവേയാണ് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനെ കാണാൻ തിരുവല്ലം ബിഎൻവി നഴ്സിംഗ് സ്കൂളിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയും കന്നിവോട്ടറുമായ സ്നേഹ എത്തിയത്.
പുതിയ ഭാരതത്തിന്റെ തിളക്കമുള്ള ഭാവി യുവജനങ്ങളിലാണെന്ന വീക്ഷണത്തിൽ ഉറച്ചു വിശ്വസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയം നെഞ്ചിലേറ്റുന്ന രാജീവ് ചന്ദ്രശേഖർ, സുഗത സ്മൃതിയിലെ കണിക്കൊന്ന മരച്ചുവട്ടിൽ ഭാവി ഭാരതത്തിന്റെ പ്രതിനിധിയായ സ്നേഹയുമായി സംസാരിച്ചു.
മടങ്ങാനൊരുങ്ങവേ ഒരു ഫോട്ടോ ആയാൽ കൊള്ളാമെന്ന കുഞ്ഞ് സ്നേഹയുടെ ആഗ്രഹം കേട്ടപ്പോൾ ‘അതിനെന്താ’യെന്ന് രാജീവ് ചന്ദ്രശേഖർ. പിന്നാലെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോ . തുടർന്ന് ഇരുവരും സന്തോഷത്തോടെ മടക്കം.
നരേന്ദ്രമോദിയെന്ന എന്ന സമാനകളില്ലാത്ത പ്രധാന സേവകനെ നമ്മുടെ രാജ്യത്തെ യുവജനങ്ങൾ എത്രത്തോളം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത് എന്നതിന്റെ ചെറിയ ഉദാഹരണമായിരുന്നു ഇന്ന് നടന്നത്. എല്ലാത്തിനും സാക്ഷിയായി സുഗത സ്മൃതിയിലെ പൂത്ത് തുടങ്ങിയ കണിക്കൊന്നയും തലയുയർത്തി നിന്നു.