Sunday, April 28, 2024
spot_img

സിപിഎമ്മും എസ്ഡിപിഐയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ; ആർഎസ്എസ് ഒരു തീവ്രവാദ സംഘടനയാണെന്ന് കോടിയേരിയ്ക്ക് തെളിയിക്കാമോ? വെല്ലു വിളിച്ച് ബിജെപി നേതാവ് എന്‍ ഹരി

 

കോട്ടയം: സിപിഎമ്മും എസ്ഡിപിഐയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് തുറന്നടിച്ച് ബിജെപി മധ്യ മേഖലാ പ്രസിഡന്റ് എന്‍ ഹരി. ആർഎസ്എസ് ഒരു തീവ്രവാദ സംഘടനയാണെന്ന് തെളിയിക്കാൻ കോടിയേരിയെ വെല്ലുവിളിക്കുകയാണെന്നും, സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ തൊട്ട് രാജ്യത്തിന്റെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും വരെ ആര്‍എസ്എസുകാരാണെന്ന കാര്യം കൂടി ഓര്‍ക്കണമെന്നും ഹരി പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെയാണ് വെല്ലുവിളിച്ചത്.

ഫേസ്ബുക് പോസ്റ്റ് പൂർണ്ണരൂപം ഇങ്ങനെയാണ്..;

”ആർ എസ് എസ് തീവ്രവാദ സംഘടനയാണെന്ന് തെളിയിക്കാൻ കോടിയേരിയെ വെല്ലുവിളിക്കുന്നു….
സി പി എമ്മും എസ് ഡി പി ഐയും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളായതുകൊണ്ടാണ് കോടിയേരിയുടെ നാവിലൂടെതന്നെ ഇത്തരമൊരു പ്രസ്താവനയുണ്ടായത്. ആർ എസ് എസിനെ തീവ്രവാദസംഘടനയെന്ന് കോടിയേരി മുദ്രകുത്തുമ്പോൾ ഒരു കാര്യമോർമ്മയിൽവേണം, സംസ്ഥാന ഗവർണർ തൊട്ട് പ്രഥമ പൗരൻ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയും മന്ത്രിമാരും നിരവധി സംസ്ഥാന മുഖ്യമന്ത്രിമാരും എം പി യും എം എൽ എയും തൊട്ട് ഈ രാജ്യത്തിലെ ഏറ്റവും താഴെ തട്ടിലുള്ള ശുചീകരണതൊഴിലാളികൾ വരെയുള്ളവരിൽ കോടിക്കണക്കിനാളുകൾ ആർഎസ്എസുകാരാണ്. പോരാത്തതിന് ലോകം ആരാധിക്കുന്ന നരേന്ദ്രമോദി ഒരു ആർ എസ് എസ് പ്രചാരകനും. പിന്നെയെങ്ങനെ കോടിയേരിക്ക് കലിവരാതിരിക്കും.
കമ്യൂണിസവും തീവ്രഇസ്ലാമിസവും എന്നും മാനവരാശിക്ക് ദുരന്തമെ സമ്മാനിച്ചിട്ടുള്ളു. ഈ രണ്ട് ആശയങ്ങളാണ് ലോകത്ത് ഏറ്റവുമധികം മനുഷ്യജീവൻ കലാപത്തിലൂടെ കവർന്നെടുത്തിട്ടുള്ളതും. ഈ രണ്ട് ആശയങ്ങൾക്കും ഇന്നും പല രാജ്യങ്ങളിലും വിലക്കുമുണ്ട്. കേരളത്തിലെതന്നെ ഒന്നാം നമ്പർ കമ്യൂണിസ്റ്റുകാരൻ ” ഞാൻ കമ്യൂണിസ്റ്റുകാരനല്ല” എന്ന് ഒരു ചോദ്യത്തിന് ഉത്തരമായി കോളത്തിൽ എഴുതിവച്ചിട്ടാണ് അദ്ദേഹത്തിൻ്റെ ചികിത്സയ്ക്ക് വേണ്ടി പോകുന്നത്. ഏതായാലും ഒരു ആർ എസ് എസുകാരനും ലോകരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അത്തരമൊരു ചോദ്യമൊ ഉത്തരമൊ എഴുതേണ്ട ഗതികേടില്ല.
കമ്യൂണിസത്തിൻ്റെ ആദ്യ നാളുകളിൽ ഒളിവിൽകഴിയുകയും, പിന്നീട് അധികാരത്തിലെത്തിയതിനുശേഷം രാഷ്ട്രീയ എതിരാളികളെ പ്രത്യേകിച്ച് നട്ടെല്ലുള്ള സംഘപരിവാർ പ്രസ്ഥാനങ്ങളിലെ സജീവ പ്രവർത്തകരെ ഒന്നിനു പിറകെ മറ്റൊന്നായി മുന്നൂറോളം കൊലപാതകങ്ങൾ നടത്തിയ നിങ്ങളാണ് യഥാർത്ഥ തീവ്രവാദികൾ. ഇന്നിപ്പോൾ ഇത്തരം കൊലപാതകങ്ങൾ നിങ്ങൾ നിങ്ങളുടെ ബി ടീമിനെ ഏൽപ്പിച്ചിരിക്കുന്നു എന്ന വ്യത്യാസം മാത്രം. സി.പി.എമ്മും എസ് ഡി പി ഐയും ഒരേ തൂവൽപക്ഷികളല്ല എങ്കിൽ എന്തുകൊണ്ടാണ് ഇസ്ലാം തീവ്രവാദ സംഘടനകൾക്കെതിരെ ഉയരുന്ന പരാതികളിൽ അന്വേഷണമില്ലാത്തത്.
കാലങ്ങളായി ജനങ്ങൾ ഉന്നയിക്കുന്ന അനധികൃത സാമ്പത്തിക ഉറവിടത്തേപ്പറ്റിയും, ലൗ ജിഹാദിനേയും, ലഹരിജിഹാദിനെപ്പറ്റിയും, മുസ്ലിം തീവ്രവാദികളുടെ ആയുധ പരിശീലനക്കളരികളേപ്പറ്റിയും സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടിട്ടും സർക്കാരത് കണ്ടില്ലാന്ന് നടിക്കുന്നു. പോരാത്തതിന് സർക്കാർ സഹായത്തോടെ ഫയർ & റസ്ക്യൂ സേനയുടെ പരിശീലനവും.
പിണറായി വന്നതോടെ കേരളത്തിലെ ഉൾവനങ്ങളിൽ നിന്ന് മൃഗങ്ങൾ പാടെ പാലായനം ചെയ്തു. പകരം ഡിവൈഎഫ്ഐയും -എസ് ഡി പി ഐയും വനം പിടിച്ചടക്കി പരിശീലനം നടത്തുകയാണ്. കള്ളും കഞ്ചാവും കനകവും കാമിനിയും എന്നു വേണ്ട സകല ലഹരികേന്ദ്രങ്ങളുടേയും കൂത്തരങ്ങ് കേന്ദ്രമായി കേരളം മാറി.
മതേതര സർക്കാരായ കമ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ വിപ്ലവചിന്ത ഈ കഴിഞ്ഞ വിഷു – റംസാൻ പുണ്യദിനങ്ങൾക്ക് ഏതാനും മണിക്കൂറുകൾക്ക് മുൻപെ ഇറക്കിയ സർക്കുലറിലൂടെ മതേതര മലയാളിയുടെ മസ്തിഷ്ക്കത്തിലേക്കെത്തിയെന്നുവേണം കരുതാൻ.” അതിൽ റംസാൻ വ്രതം അനുഷ്ടിക്കുന്നവർക്ക് നിസ്ക്കാര മുറിയും ആവശ്യമെങ്കിൽ ശമ്പളത്തോടെയുള്ള അവധിയും അവരുടെ താത്പര്യപ്രകാരം ഷെഡ്യൂളും ചെയ്യണം” , എന്നാൽ വിഷുവെന്ന സാംസ്കാരിക പൈതൃക ആഘോഷം അനുഷ്ഠിക്കുന്ന അന്ന് ഒരൊറ്റയാൾക്കും (ഹിന്ദുവിന് ) ലീവ് അനുവദിക്കുവാൻ പാടില്ലയെന്നും, അങ്ങനെ ലീവ് എടുക്കുന്നവരെ സർവ്വീസിൽനിന്നും പിരിച്ചുവിടുമെന്നും വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. അങ്ങനെയെന്തെല്ലാം പ്രീണനമാണ് മിസ്റ്റർ പിണറായിയും കോടിയേരിയും ചേർന്ന് തീവ്രവാദ സംഘടനകൾക്ക് വേണ്ടി ചെയ്തുകൂട്ടുന്നത്.
തീവ്രവാദസംഘടനകൾക്ക് വേണ്ടി എന്ത് വിടുവേലയും ചെയ്യുന്ന കോടിയേരിയാണ് ആർ എസ് എസിനെ അപമാനിക്കുവാൻ ശ്രമിക്കുന്നത്. കോടിയേരിക്ക് തൻ്റെടമുണ്ടൊ ,ആർ എസ് എസ് തീവ്രവാദ സംഘടനയാണെന്ന് പറഞ്ഞ് കേരളത്തിൽ നിരോധിക്കുവാൻ. സ്വന്തം സഖാവ് അഭിമന്യുവിനെ കുത്തിവീഴ്ത്തിയ ഇസ്ലാം തീവ്രവാദിയെ നെഞ്ചോടു ചേർത്തു പിടിക്കുന്ന കോടിയേരിയുടെ നെഞ്ചത്ത് കത്തി കുത്തിയിറക്കുവാൻ മടിക്കാത്തവരാണ് എസ്ഡിപിഐയെന്ന് സഖാവോർക്കുന്നത് നന്നായിരിക്കും.
കേരളത്തിൽ പത്ത് സംഘപരിവാറുകാരെ കൊന്നതുകൊണ്ട് ഇവിടെ ഇസ്ലാമിക്ക് സ്റ്റേറ്റ് കൊണ്ടുവരാമെന്ന് കോടിയേരി സ്വപ്നം കണേണ്ട. ഒരോ മരണവും ചില പതർച്ച തരുമെങ്കിലും ഒരൊറ്റ സ്വയംസേവകൻ്റെയും ആത്മവിര്യം ചോർത്താൻ ഒരു കമ്യൂണിസ്റ്റ് ജിഹാദി കൂട്ടങ്ങൾക്കും സാധിക്കില്ല.
പാലക്കാട്ട് കൊല്ലപ്പെട്ട ക്രിമിനൽ സുബൈൻ്റെ ശവശരീരം കൊണ്ടു പോകുന്ന വഴിയിൽ ഒരു പാവപ്പെട്ട കാവിമുണ്ട്കാരനെകണ്ട ജിഹാദി കൂട്ടം അയാളെ ക്രൂരമായി മർദ്ദിക്കുന്നത് പിണറായി പോലീസ് നിസംഗതയോടെ നോക്കി നിൽക്കുന്നു. ഇത് വരാൻപോകുന്ന മാറ്റത്തിൻ്റെ ദു:സൂചനയാണ്. അധികം വൈകാതെ കാവിയും കാക്ഷായവും ധരിക്കുന്നവരെ മുഴുവൻ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തും.1921 ന് സമാനമായ കലാപം, അതിനാണ് അഷ്റഫ് മൗലവിയും കോടിയേരി ബാലകൃഷ്ണനും തിടുക്കംകൂട്ടുന്നത്.
സ്വന്തം പാർട്ടി ചെങ്കൊടിപോലും മലപ്പുറത്തെത്തിയാൽ പച്ചയാകുന്ന നാണംകെട്ടകളിയാണ് കേരളത്തിലെ കമ്യൂണിസ്റ്റുകൾ കളിച്ചുകൂട്ടുന്നത്.1921-ലെ കലാപ സമയത്ത് ഇ എം സ് നമ്പൂതിരിപ്പാടിൻ്റെ കുടുംബം മുസ്ലിം തീവ്രവാദികളെ ഭയന്ന് ജീവനും കൊണ്ടോടിയതുകൊണ്ടാണ് കേരളത്തിൽ ഇന്നും ഈ കമ്യൂണിസത്തിനേയും ഈ നേതാകളേയും കാണാൻ സാധിക്കുന്നത്. ഇ എം എസിൻ്റ കുടുംബത്തിനുണ്ടായ ഗതികേട് കോടിയേരിക്കും പിണറായിക്കും ഉണ്ടാകാതിരിക്കട്ടെ. എന്നിട്ടുപ്പോരെ ആർ എസ് എസ് നിരോധനവും, കമ്യൂണിസ്റ്റ് -ഇസ്ലാമിസ്റ്റ് സ്റ്റേറ്റും.
എൻ.ഹരി”

Related Articles

Latest Articles