ഇതാണ് നരേന്ദ്രദാമോദർ ദാസ് മോദി.അഴിമതിയിൽ മുങ്ങിക്കുളിച്ച,കുടുംബ വാഴ്ചയിൽ ആണ്ട്പോയ ഭാരതത്തിന്റെ യശസ്സ് ഉയർത്തിയ ധീരപുത്രൻ,
പ്രതിപക്ഷത്തിന്റെ മോഹഭംഗങൾ പകയായും ഒരു പരിധി വരെ രാജ്യവിരുദ്ധതയായും മാറിയത് ഈ മനുഷ്യനെ തോത്പിക്കാൻ കഴിയാത്തത് കൊണ്ടാണ്, എതിർക്കാൻ വന്ന പാകിസ്ഥാനും ചൈനയുമൊക്കെ ഇന്ത്യ പഴയ ഇന്ത്യ അല്ലെന്ന് തിരിച്ചറിഞത് കൊണ്ടാണ് താലിബാൻ പോലുള്ള പരിചകൾ ക്ക് പിന്നിൽ ഒളിക്കുന്നത്.
ആഴ്ചയിൽ ഒരു സ്ഫോടന പരമ്പരയെന്നത് പുത്തരിയല്ലാതെയായി മാറിയ ഇന്ത്യൻ മഹാനഗരങളിൽ ഇന്ന് ശാന്തതയറിയുന്നു.അതിർത്തികളിൽ ഒറ്റപ്പെട്ട വെടിയൊച്ചകളിൽ അവസാനിക്കുന്ന തള്ളിക്കയറ്റം.അതിർത്തി കടന്ന് ചെന്ന് ശത്രുവിന്റെ മടയിൽ കയറിയടിക്കുന്ന യുദ്ധതന്ത്രം,സൈനിക വീര്യവും ഉൾക്കരുത്ത് ഉള്ള ഭരണാധികാരിയും ചേർന്നപ്പോൾ ശത്രുക്കൾ ഒതുങ്ങി
ഒരു രാജ്യത്തെ ഇങനെയും മാറ്റിയെടുക്കാൻ കഴിഞ്ഞത് കൊണ്ടാണ് മോഡി ആധുനിക ഇന്ത്യയുടെ പിതാവ് എന്നാ വിശേഷണം അർഹിക്കുന്നത്.
നോട്ട് നിരോധനത്തിൽ തുടങ്ങി യൂണിഫോം സിവിൽ കോഡിൽ എത്തി നിൽക്കുന്ന ഭരണപരിഷ്ക്കാരം,ഇന്ത്യ പൊലെയൊരു രാജ്യത്ത് ഇതൊന്നും നടക്കില്ലെന്ന് പറഞവരുടെ മുൻപിൽ ഇതൊക്കെ തെളിയിച്ച്.ഇന്ത്യയിന്ന് മാറ്റത്തിന്റെ പാതയിലാണു,ലോക സമസ്താ സുഖിനോ ഭവന്തു എന്ന് ഉദ്ഘോഷിക്കുന്ന ഭാരതത്തിന്റെ ആപ്തവാക്യങൾ ലോകത്തിന്റെ ശ്രദ്ധ നേടുന്നു.യോഗയും ജീവന ചര്യകളും ലോകത്തിന്റെ മുക്കിലും മൂലയിലും എത്തി.