ചെന്നൈ: നടി നിക്കി ഗല്‍റാണിയുടെ (Nikki Galrani) വീട്ടില്‍ മോഷണം. ചെന്നൈ റോയപേട്ട് ഏരിയയിലെ അപാർട്മെന്റിൽ നിന്നാണ് മോഷണം പോയത്. വീട്ടു വേലക്കാരനായ ധനുഷ് ആണ് മോഷ്‌ടാവെന്ന് ആരോപിച്ച് നടി പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇയാളെ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ അഞ്ച് മാസമായി ഇയാൾ നിക്കിയുടെ വീട്ടിൽ ജോലി ചെയ്തു വരികയാണ്. ജനുവരി 11 നാണ് മോഷണം നടക്കുന്നത്. മോഷണ വസ്തുക്കളുമായി കടന്നുകളഞ്ഞുവെന്നാണ് നടിയുടെ പരാതി.
അറസ്റ്റു ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നിക്കിയുടെ 40,000 രൂപ വിലവരുന്ന ക്യാമറയും, അലമാരയില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളുമാണ് ഇയാള്‍ മോഷ്ടിച്ചത്.സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതി ധനുഷ് ആണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്. അതേസമയം തന്‍റെ വിലപിടിപ്പുള്ള വസ്‌ത്രങ്ങളും ക്യാമറയും തിരികെ ലഭിച്ചതിനാല്‍ വീട്ടുവേലക്കാരന്‍റെ പേരിലുള്ള പരാതി നടി പില്‍വലിക്കുമെന്ന് നടി അറിയിച്ചു.