ദില്ലി: പണം ചോദിച്ചിട്ട് നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറായില്ല,മകന്‍ അച്ഛനെ കൊലപ്പെടുത്തി. ആക്രമണത്തില്‍ അമ്മയ്ക്ക് ഗുരുത പരിക്ക്.വെസ്റ്റ് ദില്ലിയിലെ ഫത്തേ നഗർ ഏരിയയിൽ വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം നടന്നത്. സ്വർണജീത് സിംഗ് (65) ആണ് മകന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.സ്വർണജീത് സിംഗിന്‍റെ ഭാര്യ അജീന്ദർ കൗറിനും(60) ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്.സംഭവത്തില്‍ മകന്‍ ജസ്ദീപ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജസ്ദീപ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്നു. ഏഴ് ലക്ഷത്തോളം രൂപ ജസ്ദീപിന് കടം ഉണ്ടായി.
കടക്കെണിയിലായതോടെ ജസ്ദീപ് പണം ആവശ്യപ്പെട്ട് മാതാപിതാക്കളുടെ അടുത്തെത്തി.എന്നാല്‍ പണം നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറായില്ല.തുടർന്ന് പ്രകോപിതനായ ജസ്ദീപ് സിംഗ് അച്ഛനെ അടിച്ച് വീഴ്ത്തുകയും തടയാനെത്തിയ അമ്മയെയും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തതായും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.