പൂനെ : വായ്‌പ വാങ്ങിയ പണത്തിന്റെ അടവ് മുടങ്ങിയതിനെത്തുടർന്ന് കടം വാങ്ങിയ ആളിന്റെ ഭാര്യയെ പണം കടം നല്‍കിയയാള്‍ പീഡിപ്പിച്ചു ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പൂനെയിലെ ഹദപ്സർ കോളനിയിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ പണം പലിശയ്ക്ക് കൊടുക്കുന്ന ഇംതിയാസ് ഹസ്സൻ ഷെയ്ക്നെ (47) പോലീസ് പിടികൂടി. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
തിരിച്ചടവ് മുടങ്ങിയതോടെ ഹദപ്സർ കോളനിയിലെ തന്റെ ഫ്ലാറ്റിലേക്ക് 34കാരിയായ യുവതിയെയും ഭർത്താവിനെയും പ്രതി വിളിച്ചു വരുത്തുകയായിരുന്നു. പണം തിരിച്ചുനൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭർത്താവിനെ കത്തിമുനയിൽ നിർത്തിയ ശേഷം ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ മൊബൈലിൽ ഫോണിൽ ചിത്രീകരിച്ച ഇയാൾ . ഈ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചു.വിഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.