ദില്ലി:ആസാമുമായുള്ള അതിർത്തിത്തർക്കവുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിച്ച് മിസോറം. ആസാമിലെ ആറ് ഉദ്യോഗസ്ഥർക്കും 200ഓളം പോലീസുകാർക്കുമെതിരേയുള്ള കേസാണ് മിസോറം പിൻവലിക്കുന്നത്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിന് പിന്നാലെയാണ് കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം. ആസാം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമക്കെതിരേ രജിസ്റ്റർചെയ്ത കേസും മിസോറം പിൻവലിച്ചിരുന്നു.
ജൂലൈ 26ന് മിസോറമിൽനിന്നുള്ളവരുടെ വെടിയേറ്റ് ആസാമിൽ ആറു പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. കാചാർ ജില്ലയിലായിരുന്നു സംഭവം. ജില്ലാ പോലീസ് സൂപ്രണ്ട് നിംബാൽക്കർ വൈഭവ് ചന്ദ്രകാന്ത് ഉൾപ്പെടെ അന്‍പതിലധികം പോലീസുകാർക്കു വെടിവയ്പിലും കല്ലേറിലും പരിക്കേൽക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു മിസോറം കേസെടുത്തത്.
തര്‍ക്കത്തിന് സൗഹാര്‍ദപരമായ പരിഹാരത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനുമായിട്ടാണ് കേസ് പിന്‍വിലിക്കുന്നതെന്ന് മിസോറം മുഖ്യമന്ത്രി സോറംതംഗ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇരുമുഖ്യമന്ത്രിമാരുമായും ടെലഫോണിൽ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിക്കാന്‍ തീരുമാനിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona