ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കുൽഗാം ജില്ലയിലെ ഡി.എച്ച് പോറയിൽ ആയിരുന്നു സംഭവം. പോലീസ് സംഘത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കോൺസ്റ്റബിളായ നിസാർ അഹമ്മദാണ് മരിച്ചത്.
പുംബേ മേഖലയിലെ ട്രാഫിക് നിയന്ത്രിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. എംഎൽഎ അബ്ദുൾ മജീദ് പടാറിന് വാഹനം കടന്നുപോകുന്നതിന് വേണ്ടി പോലീസുകാർ ഗതാഗതം ക്രമീകരിക്കുകയായിരുന്നു. അപ്പോൾ മറ്റൊരു വാഹനത്തിലെത്തിയ ഭീകരർ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് ഭീകരർക്കായി പോലീസ് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.
അതേസമയം ജമ്മു കശ്മീരിലെ ബഡ്ഗാമിൽ സൈന്യവും ഭീകരരും തമ്മില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. എകെ 47 റൈഫിളും പിസ്റ്റളും ഭീകരന്റെ പക്കല്‍ നിന്നും സുരക്ഷസേന കണ്ടെത്തി. കശ്മീരിലെ മോച്ച്വാ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. പോലീസും സുരക്ഷാസേനയും സംയുക്തമായാണ് ഭീകരർക്കെതിരെ പോരാടിയത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona