Wednesday, May 22, 2024
spot_img

ഖാലിസ്ഥാനെതിരെ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ ; ഇനി NIAയുടെ ശുദ്ധികലശം ! വേരോടെ പിഴുതെടുക്കും

ഖാലിസ്ഥാൻ ഭീകരതയെ ലോകത്തു നിന്ന് തന്നെ ഉന്മൂലനം ചെയ്യാനൊരുങ്ങിയിരിക്കുകയാണ് ഭാരതം. നോട്ടപ്പുള്ളികളാക്കേണ്ട 19 ഖലിസ്ഥാൻ ഭീകരരുടെ പട്ടിക എൻഐഎ തയാറാക്കിയിരിക്കുകയാണ്. ഖാലിസ്ഥാൻ ഭീകരതയ്ക്കെതിരെ യാതൊര വിട്ടുവീഴ്‌ച്ചയും കൂടാതെ മുന്നോട്ടു പോകാൻ തന്നെയാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഭീകരരുടെ പട്ടിക തയ്യാറാക്കി സ്വത്ത് വകകൾ കണ്ടുകെട്ടി, ഇവരുടെ സാമ്പത്തിക ലഭ്യത തടയുന്നതിനുള്ള നടപടികളാണ് ഇപ്പോൾ ആലോചിക്കുന്നത്. ഇതിന് പുറമെ ഇവരെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വിദേശ രാജ്യങ്ങളിൽ കഴിയുന്നവർക്കെതിരെ കർശന നടപടി ആവശ്യപ്പെടുകയും ചെയ്യും.

അതേസമയം, തീവ്രവാദികളുടെ സാമ്പത്തിക നിക്ഷേപത്തെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങളാണ് ഇന്ത്യയ്ക്ക് ലഭിച്ചിട്ടുള്ളത്. അമേരിക്ക, കാനഡ, ബ്രിട്ടൺ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടന്ന ഖാലിസ്ഥാൻ ഭീകരുടെ പട്ടികയാണ് എൻഐഎ തയ്യാറാക്കുന്നത്. സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കാകും ആദ്യം കടക്കുക. അതേസമയം, ആഡംബര നൗകകളിൽ മുതൽ സിനിമകളിൽ വരെ ഭീകരർ കാനഡയിൽ സാമ്പത്തിക നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരവും എൻഐഎക്ക് കിട്ടിയിട്ടുണ്ട്. കനേഡിയൻ പ്രീമിയർ ലീഗിലും തായ്‌ലൻഡിലെ ക്ലബുകളിലും ബാറുകളിലും ഇവർക്ക് നിക്ഷേപമുണ്ട്. അതേസമയം, ഇന്നലെ സിഖ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പട്‌വന്ത് സിങ് പന്നുവിന്റെ അമൃത്സറിലെയും ചണ്ഡീഗഡിലെയും വീടും കൃഷിഭൂമിയും എൻഐഎ കണ്ടുകെട്ടിയതും ഈ നടപടികളുടെ ഭാഗമായാണ്. യുഎപിഎ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പഞ്ചാബ് മൊഹാലിയിലെ SAS നഗറിലെ എൻഐഎ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരം, ചണ്ഡീഗഡിലെ സെക്ടർ 15 സിയിലെ പന്നുവിന്റെ വസതിയുടെ നാലിലൊന്ന് ഭാഗം കണ്ടുകെട്ടിയതായി എന്‍ഐഎ വ്യക്തമാക്കി.

അതേസമയം, 2020 ജൂലൈയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പന്നുവിനെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും കർശനമായ നിയമവിരുദ്ധ പ്രവർത്തന നിയമത്തിലെ സെക്ഷൻ 51എ പ്രകാരം, അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. അമൃത്സറിലെ ഖാന്‍കോട്ടിലെ പന്നുവിന്റെ പൂർവിക സ്വത്തായ കൃഷി ഭൂമിയിലും നോട്ടീസ് പതിച്ചിട്ടുണ്ട്. 2020 ൽ രജിസ്റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ടാണ് അഞ്ച് ഏക്കറിൽ കൂടുതൽ വരുന്ന കൃഷിഭൂമി കണ്ടുകെട്ടിയതെന്നും എൻഐഎ വ്യക്തമാക്കി. അതേസമയം, നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡ ഇനിയും തെളിവ് കൈമാറിയിട്ടില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഖലിസ്ഥാൻ തീവ്രവാദത്തോട് കടുത്ത നിലപാടെന്ന തീരുമാനത്തിലാണ് എൻഐഎ നടപടികൾക്ക് വേഗം കൂട്ടുന്നത്. കാനഡയെ വെള്ള പൂശാൻ ശ്രമിക്കുന്ന കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ, ഭാരതത്തിൽ ഭീകരാക്രമണം നടത്താനും കൊലപാതക പരമ്പരകൾക്കും പദ്ധതിയിട്ടിരുന്നതായുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖയും പുറത്തു വന്നിട്ടുണ്ട്.

Related Articles

Latest Articles