Thursday, May 9, 2024
spot_img

നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി; നിയമസഭയിലെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ഡി ഹാജരാക്കുന്നതിന് പ്രൊസിക്യൂഷന് ഒരു മാസത്തെ സമയം

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസ് അടുത്ത മാസം 30 ന് വീണ്ടും പരിഗണിക്കും. നിയമസഭയിലെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ഡി ഹാജരാക്കുന്നതിന് പ്രൊസിക്യൂഷന്‍ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം കോടതി അംഗീകരിച്ച ശേഷം കേസ് നവംബര്‍ 30 ലേക്ക് മാറ്റുകയായിരുന്നു. മന്ത്രി വി.ശിവന്‍കുട്ടി അടക്കം ആറു പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നു. പ്രതികള്‍ കുറ്റം നിഷേധിക്കുകയും ചെയ്തു. തെളിവുകളും രേഖകളും ദൃശ്യങ്ങളും പ്രതികള്‍ക്ക് കൈമാറാനുള്ള നടപടി പൂര്‍ത്തിയാക്കിയ ശേഷം വിചാരണ തിയതി തീരുമാനിക്കും.

നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ തുടങ്ങാന്‍ ഒരു മാസത്തെ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് പ്രകാരം കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിക്കവെയാണ് ഡി.വി.ഡി ഹാജരാക്കുന്നതിന് പ്രൊസിക്യൂഷന്‍ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടത്. വി ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എം.എല്‍.എ, കെ അജിത്, സി.കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.

Related Articles

Latest Articles