കൊച്ചി∙ അട്ടപ്പാടി ദളിത് വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 11-ാം പ്രതി അബ്ദുൽ കരിം ഒഴികെയുള്ള 11 പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട് എസ്‌സിഎസ്ടി കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി ശരിവെച്ചത്. വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ജസ്റ്റിസ് കൗസർ എടപ്പഗത്താണ് തള്ളിയത്.
സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ജാമ്യം ദുരുപയോഗം ചെയ്തതായി കോടതി കണ്ടെത്തി. ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് 11 പ്രതികളും മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരായി. ഇവരെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്കു മാറ്റും. അതേസമയം, കോടതി നടപടികളുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തണമെന്നാവശ്യപ്പെട്ട്, പ്രോസിക്യൂഷനു പിന്നാലെ മധുവിന്‍റെ അമ്മയും ഹർജി നൽകി.
മധുവിന്റെ അമ്മയുടെയും സഹോദരിയുടെയും സാക്ഷിമൊഴി രേഖപ്പെടുത്താൻ ഇന്നു നിശ്ചയിച്ചിരുന്നെങ്കിലും പുതിയ ഹർജി തീർപ്പാക്കുന്നത് വരെ വിസ്താരം നീട്ടി.