ദില്ലി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെയായിരുന്നു ഡെറാഡൂണ്‍ സ്വദേശിയായ യാത്രക്കാരന്‍റെ പണവും ഫോണും അടങ്ങിയ ക്യാബിന്‍ ബാഗ് 37 കാരനായ യുവാവ് അടിച്ചുമാറ്റിയത്.മുംബൈയില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തിലാണ് മോഷണം നടന്നത്. ജോധ്പൂരില്‍ നിന്ന് വെബ് ഡിസൈനിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോധപൂരില്‍ ഭക്ഷണശാല നടത്തുന്ന ഹരി ഗാര്‍ഗ് എന്ന യുവാവാണ് മോഷണക്കുറ്റത്തിന് അറസ്റ്റിലായത്.
ക്യാബിന്‍ ബാഗ് മോഷണം പോയതായി ഡെറാഡൂണ്‍ സ്വദേശിയായ യാത്രക്കാരൻ പോലീസിൽ പരാതി നൽകിയിരുന്നു.സഹയാത്രികനെക്കുറിച്ചുള്ള സംശയവും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടർന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. ബാഗ് മോഷ്ടിച്ചത് മനപ്പൂര്‍വ്വം ആണെന്നും പരാതിക്കാരന്‍റെ പാസ് പോര്‍ട്ടും ബാഗിലുണ്ടായിരുന്ന ആറ് ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ജോധ്പൂരില്‍ ഉപേക്ഷിച്ചെന്നും ഇയാള്‍ പൊലീസ് സംഘത്തോട് വിശദമാക്കി.