തിരുവനന്തപുരം : സെപ്റ്റംബറിലോ ഒക്ടോബറിലോ വിഴിഞ്ഞത്ത് കപ്പലെത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഒരു വർഷത്തിലധികം കഴിഞ്ഞാൽ മാത്രമേ തുറമുഖത്തിന്റെ പ്രവർത്തനം പൂർണ രീതിയിലാകൂ എന്നും എപ്പോൾ പൂർത്തിയാകുമെന്ന കാര്യം പറയാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യ കപ്പൽ അടുത്ത ശേഷവും ഒരു വർഷത്തിലധികം വേണ്ടിവരും തുറമുഖം പൂർണമായി സജ്ജമാകാൻ എന്നും മന്ത്രി പറയുന്നു. 60 ശതമാനത്തോളം പണി പൂർത്തിയായെന്നാണ് മന്ത്രി അറിയിച്ചത്. നിലവിൽ കല്ലിന് ക്ഷാമമില്ല. ഏഴ് പുതിയ ക്വാറികൾക്ക് കൂടി ലൈസൻസ് കൊടുക്കും. കല്ല് കൂടുതൽ വേണ്ടി വരുമ്പോൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു