ദില്ലി: സി ബി എസ് ഇ പരീക്ഷാ നടത്തിപ്പ് തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. അനിശ്ചിതത്വം അല്ല വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്‍കുക ആണ് വേണ്ടതെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ പത്താം ക്ലാസ്സ് പരീക്ഷാ മാര്‍ക്കും പതിനൊന്നാം ക്ലാസ് പരീക്ഷാ മാര്‍ക്കും 12-ാം ക്ലാസ് പ്രീബോര്‍ഡ് പരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷയും ഇന്റേണല്‍ മാര്‍ക്കും അടിസ്ഥാനമാക്കിയാണ് സി ബി എസ് ഇ 12-ാം ക്ലാസ് മാര്‍ക്ക് നിര്‍ണയിക്കുന്നത്.
അതേസമയം 6 വര്‍ഷത്തെ മാര്‍ക്കുകള്‍ പരിഗണിച്ചാണ് ഐ സി എസ് ഇ മൂല്യനിര്‍ണയം എന്ന വിവരങ്ങൾ പുറത്ത് വരുന്നുന്നുണ്ട്. സി ബി എസ് ഇ, ഐ സി എസ് ഇ എന്നിവയ്ക്ക് ഒരേ മാനദണ്ഡങ്ങള്‍ വേണമെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജികള്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona