നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് സുപ്രീം കോടതിയിൽ ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം വിചാരണകോടതി ജഡ്‌ജി ഹണി എം വര്‍ഗീസ് കേരള ഹൈക്കോടതി രജിസ്ട്രാര്‍ വഴി ഇ-മെയിലില്‍ കൈമാറിയ റിപ്പോര്‍ട്ട് ആണ് ഇന്ന് സുപ്രിം കോടതി പരിഗണനയിൽ ഉള്ളത്. വിചാരണ സമയബന്ധിതമായ് പൂര്‍ത്തിയാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നുള്ള വിവരങ്ങൾ ആണ് റിപ്പോർട്ട്ലെ ഉള്ളടക്കം.
കേസിലെ പ്രതിയായ ദിലീപാണ് വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിർദേശങ്ങൾ വിചാരണക്കോടതിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനു മുമ്പും വിചാരണ എന്ന് പൂര്‍ത്തിയാക്കാനാകുമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയില്‍നിന്ന് സുപ്രിം കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയിരുന്നു.
ഉടന്‍ തന്നെ വിചാരണ പൂര്‍ത്തിയാക്കാന്‍ വേണ്ടി ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് ദിപങ്കര്‍ ദത്തയും അടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ജെ കെ മഹേശ്വരിയും അടങ്ങിയ ബെഞ്ചായിരുന്നു നേരത്തെ ഈ കേസ് പരിഗണിച്ചിരുന്നത്.