കാബൂള്‍: അഫ്ഗാനിൽ ക്രൂരമായ പ്രവർത്തനങ്ങൾ അഴിച്ചുവിട്ട് താലിബാന്‍. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ അഫ്ഗാനിൽ വളരെ ക്രൂരമായ പ്രവർത്തനങ്ങളാണ് താലിബാന്‍ ചെയ്യുന്നത്. കാണ്ഡഹാറില്‍ താമസിക്കുന്ന ഖാഷാ സ്വാന്‍ എന്നറിയപ്പെടുന്ന അഫ്ഗാന്‍ ഹാസ്യനടന്‍ നസര്‍ മുഹമ്മദിനെ താലിബാന്‍ ഭീകരര്‍ ക്രൂരമായി കൊല ചെയ്തു. മുന്‍പ് പൊലീസില്‍ സേവനം അനുഷ്ടിച്ചിരുന്നയാളാണ് കൊല്ലപ്പെട്ട നസര്‍ മുഹമ്മദ്.
വീട്ടില്‍ നിന്ന് വിളിച്ചിറക്കി തോക്കുധാരികളാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായിട്ടുണ്ട്. നസര്‍ മുഹമ്മദിന്റെ കൊലപാതകത്തിന് പിന്നിൽ താലിബാന്‍ ഭീകരരാണ് എന്ന് കുടുംബം ആരോപിക്കുന്നു. എന്നാല്‍ താലിബാന്‍ ഇത് നിഷേധിച്ചിരിക്കുകയാണ്.
എന്നാൽ അഫ്ഗാനിസ്ഥാന്റെ 70 ശതമാനവും പിടിച്ചെടുത്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന താലിബാന്‍ അഫ്ഗാന്‍ സുരക്ഷാ സേനയ്‌ക്കെതിരെ ആക്രമണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona