ദില്ലി: രാജ്യത്ത് അടുത്ത വര്‍ഷം ജനുവരി മുതല്‍ ഫെബ്രുവരി വരെ ഇന്ത്യയില്‍ കൊറോണയുടെ മൂന്നാം തരംഗം ഉണ്ടാകാന്‍ സാദ്ധ്യതയെന്ന് ഐഐടി കാൺപൂർ പ്രൊഫസർ മനീന്ദ്ര അഗർവാൾ. ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത തുടരണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഒമിക്രോണ്‍ കോവിഡില്‍ നിന്നുള്ള സ്വാഭാവിക പ്രതിരോധ ശേഷിയെ മറികടക്കുമെന്ന് കരുത്തുന്നില്ലെന്നും അഗര്‍വാള്‍ വ്യക്തമാക്കി.
പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുക്കുന്ന വേളയില്‍ പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കുമെന്നും അഗര്‍വാള്‍ പറയുന്നു.ഒമിക്രോൺ ഗുരുതരമാകില്ലെന്നും നേരിയ അണുബാധ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും പഠനത്തിൽ പറയുന്നു. രാജ്യത്ത് മൂന്നാം തരംഗമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണെന്നും മനീന്ദ്ര അഗര്‍വാള്‍ കൂട്ടിച്ചേർത്തു.