മമതയുടെ തൃണമൂൽ കോൺഗ്രസിൽ ഭിന്നിപ്പ് രൂക്ഷമാകുന്നു വെന്ന് സൂചനകൾ. ദക്ഷിണ കൊൽക്കത്ത ചിലഭാഗങ്ങളിൽ ഇത് സംബന്ധിച്ചുള്ള ചില പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതാണ് ഇത്തരത്തിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെ മുതലാണ് ഇത്തരത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
മമതയുടെ അനന്തരവനും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള പോസ്റ്ററുകൾ വന്നിരിക്കുന്നത്. ആറു മാസത്തിനുള്ളിൽ പുതിയതും നവീകരിച്ച തൃണമൂൽ കോൺഗ്രസ് വരുമെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. അതേസമയം, മമതാ ബാനർജിയുടെ ചിത്രങ്ങൾ ഒന്നും ഒരു പോസ്റ്ററിൽ പോലും ഉൾപ്പെടുത്തിയിട്ടില്ലെന്നതും കൗതുകകരമാണ്. പിന്നീട്, ഇത് വിവാദമായതിന് പിന്നാലെ തന്നെ പോസ്റ്ററുകൾ മാറ്റുകയും ചെയ്തിരുന്നു.
പോസ്റ്ററുകൾ വന്നതിൽ പ്രതികരണവുമായി തൃണമൂൽ രംഗത്തുവന്നിരുന്നു. തൃണമൂൽ കോൺഗ്രസിന് ജന്മം നൽകിയത് മമത ബാനർജിയാണ്, അവരാണ് പ്രധാന നേതാവ് അതിൽ ഒരു സംശയവും ആവശ്യമില്ല എന്നായിരുന്നു ടിഎംസി ഉപാധ്യക്ഷൻ ജോയ് പ്രകാശ് മജുംധറിന്റെ പ്രതികരണം. മമത ബാനർജി മാത്രമാണ് ഞങ്ങളുടെ ഏക നേതാവ് എന്ന് അഭിഷേക് ബാനർജി തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചു. പ്രവർത്തകർ ആവേശത്തിന്റെ പുറത്ത് ഒട്ടിച്ച പോസ്റ്ററുകൾ ഒട്ടിച്ചതാകാമെന്നും മുതിർന്ന നേതാവ് പ്രതികരിച്ചു.