Thursday, May 2, 2024
spot_img

മാഫിയ തലവനില്‍ നിന്ന് രാഷ്ട്രീയക്കാരനിലേയ്ക്ക് ; മുഖ്താര്‍ അന്‍സാരിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഉത്തര്‍പ്രദേശ് പോലീസ്

ഉത്തർപ്രദേശ് : ഗുണ്ടാ നേതാവ് മുഖ്താര്‍ അന്‍സാരിയുടെ 7.5 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഉത്തര്‍പ്രദേശ് പോലീസ്. മാഫിയ തലവനില്‍ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ മുഖ്താര്‍ അന്‍സാരി ഇപ്പോള്‍ ബന്ദ ജയിലിലാണ്

അന്‍സാരിയുടെ മക്കളുടെ പേരിലാണ് സ്വത്തുക്കൾ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അബ്ബാസ് അന്‍സാരി, ഉമര്‍ അന്‍സാരി എന്നിവരാണ് മക്കൾ. മൗ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് അബ്ബാസ് അന്‍സാരി.

നേരത്തെ, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സമ്പാദിച്ച പണം ഉപയോഗിച്ച് ഗുണ്ടാതലവന്‍ മുഖ്താര്‍ അന്‍സാരി തന്റെ അമ്മയുടെ പേരില്‍ മൂന്ന് സ്ഥലം വാങ്ങിയിരുന്നു. ഇവരുടെ മരണശേഷം സ്വത്തുക്കള്‍ അബ്ബാസിന്റെയും ഉമറിന്റെയും പേരിലായി.ഗുണ്ടാ നിയമപ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

Related Articles

Latest Articles