വാഷിംഗ്ടൺ: റഷ്യയുമായുള്ള ഉപരോധം ഒഴിവാക്കാൻ സഹായിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്താൻ വഴിയൊരുക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ വെള്ളിയാഴ്ച ഒപ്പുവച്ചു. കടൽവിഭവങ്ങളും വജ്രങ്ങളും പോലുള്ള റഷ്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധനം വിപുലീകരിക്കാനുള്ള നിയന്ത്രണം വാഷിംഗ്ടണിന് നൽകുന്നെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
റഷ്യയുടെ നിയമവിരുദ്ധമായ യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കുന്ന ഏതൊരാൾക്കും യുഎസ് സാമ്പത്തിക
2022 ഫെബ്രുവരിയിലെ ഉക്രെയ്‌ൻ അധിനിവേശത്തിനു ശേഷം അമേരിക്കയും യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തി. സഖ്യകക്ഷികളുമായി ഏകോപിപ്പിച്ചാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ഉദ്യോഗസ്ഥർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന യുഎസ് ഉപരോധങ്ങൾ ഒഴിവാക്കുന്നതിനെതിരെ അമേരിക്ക ആവർത്തിച്ച് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, കൂടാതെ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, തുർക്കി, ചൈന എന്നിവിടങ്ങളിലെ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് മോസ്കോയെ ഈ നടപടികൾ മറികടക്കാൻ സഹായിച്ചതായി ആരോപിച്ചു.
ഈ മാസം ആദ്യം, റഷ്യയുടെ ഉപരോധം ഒഴിവാക്കൽ ലക്ഷ്യമിട്ട ചൈന, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീരാജ്യങ്ങലിലെ സ്ഥാപനങ്ങൾക്ക് യു.എസ് ഉപരോധം ഏർപ്പെടുത്തി. യുഎസ് നിയന്ത്രണങ്ങൾക്ക് വിധേയമായ സ്ഥാപനങ്ങളുമായി വ്യാപാരം നടത്തിയാൽ ജി7 വിപണികളിലേക്കുള്ള പ്രവേശനം നഷ്‌ടപ്പെടുമെന്നും മുന്നറിയിപ്പ് നൽകി.