സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഓപ്പറേഷൻ ഹെൽത്ത് വെൽത്ത് എന്ന പേരിട്ടായിരുന്നു വിജിലൻസിന്‍റെ മിന്നൽ പരിശോധന . ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ വിറ്റഴിക്കാൻ ഇതിന്റെ ഉൽപാദകർക്കും വ്യാപാരികൾക്കും ഉദ്യോഗസ്ഥര്‍ കൂട്ട് നിൽക്കുന്നതായുള്ള ഗുരുതരമായ കുറ്റങ്ങളാണ് പരിശോധനയിലൂടെ പുറത്തായത്.
സാമ്പിൾ ശേഖരിച്ച് 14 ദിവസത്തിനകം ഫലം അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്ന ചട്ടം നിലവിലിരിക്കെ പല ജില്ലകളിലും വര്‍ഷങ്ങൾക്ക് മുൻപ് ശേഖരിച്ച സാമ്പളിൽ പോലും തുടര്‍ നടപടികളുണ്ടായിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി.