കല്‍പ്പറ്റ: കൽപറ്റയിൽ പച്ചക്കറിവിൽപ്പനയുടെ മറവിൽ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ എമിലിയില്‍ താമസിക്കുന്ന ജോസ് എന്ന മഹേഷിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. 530 ഗ്രാം കഞ്ചാവും 3000 രൂപയും ഇയാളുടെ വീട്ടില്‍ നിന്നും സംഘം പിടിച്ചെടുത്തു.
പച്ചക്കറി വില്‍പ്പന നടത്തുന്നുവെന്ന വ്യാജേന സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി എത്തിക്കലായിരുന്നു മഹേഷിന്റെ പ്രധാന പരിപാടി.എന്‍ഡിപിഎസ് ആക്‌ട് പ്രകാരം പ്രതിയെ കല്‍പ്പറ്റ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി പി അനൂപ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം എ രഘു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം എ സുനില്‍കുമാര്‍, വി കെ വൈശാഖ്, സി കെ. രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.