പാലക്കാട്: രണ്ടു വർഷമായി കൃപേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനം താനായിരുന്നു പലർക്കും വാടകയ്ക്ക് നൽകിയതെന്ന് സമ്മതിച്ച് അലിയാര്‍.
വ്യക്തമായി പരിചയമുള്ള കള്ളിമുള്ളി സ്വദേശി രമേഷാണ് ക്ഷേത്ര ദര്‍ശനത്തിനെന്ന പേരില്‍ രാവിലെ ഒന്‍പത് മണിയോടെ വാഹനം കൊണ്ടുപോയത്. പിന്നീട് എന്തുണ്ടായെന്ന് തനിക്ക് അറിയില്ലെന്നും പാറ സ്വദേശി അലിയാര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം, നേരത്തെ കാറിന്റെ രജിസ്ട്രേഷനിലെ ഉടമയായിരുന്ന കൃപേഷില്‍ നിന്നാണ് അലിയാര്‍ ആണ് കാറിപ്പോള്‍ വാടകയ്ക്ക് കൊടുക്കുന്നതെന്ന് വ്യക്തമായത്. വാഹനം വാടകയ്‌ക്കെടുത്ത രമേഷിനെ തനിക്ക് വ്യക്തിപരമായി അറിയാമായിരുന്നു എന്നും ഇദ്ദേഹം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പോലീസ് രാത്രി തന്നെ, തന്റെ വീട്ടിലെത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.