ബ്രിട്ടണിൽ പ്രധാനമന്ത്രി സ്ഥാനത്തിനായുള്ള മത്സരം ചൂടുപിടിച്ചിരിക്കുന്നതിനിടെ എതിരാളികളായ ബോറിസ് ജോൺസണും ഋഷി സുനകും കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ചാൻസലർ ഋഷി സുനക്കിന് 125 എംപിമാരുടെ പിന്തുണയുണ്ട്.
അതേസമയം ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ പ്രവേശിക്കാൻ മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസന് മതിയായ പിന്തുണയുണ്ടെന്ന് അദ്ദേഹത്തിന്റെ സഖ്യകക്ഷിയും കൺസർവേറ്റീവ് നിയമ നിർമ്മാതാവുമായ ജെയിംസ് ഡഡ്ഡ്രിഡ്ജ് പറഞ്ഞു. അതേസമയം ഇരുവരും സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കരീബിയനിൽ അവധിക്കാലം ആഘോഷിക്കുന്ന മുൻ പ്രധാനമന്ത്രി ജോൺസൺ തന്റെ യാത്ര വെട്ടിച്ചുരുക്കി ലണ്ടനിലേക്ക് മടങ്ങിയിരുന്നു. മടങ്ങി എത്തിയ ശേഷം ഋഷി സുനക്കുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും യുകെ പ്രധാനമന്ത്രി മത്സരത്തെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തതായാണ് വിവരം.