ടെൽ അവീവ്: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന വ്യോമാക്രമണത്തിലാണ് ബന്ദികള്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ് അറിയിച്ചു. അഞ്ചിടങ്ങളിലായി ഇസ്രായേലി യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 13 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സദീന്‍ അല്‍-ഖസ്സാം ബ്രിഗേഡ്‌സാണ് അറിയിച്ചത്.
ഒക്ടോബർ ഏഴിനു രാവിലെ നടത്തിയ മിന്നൽ ആക്രമണത്തിനിടെ 150 പേരെ ഹമാസ് ബന്ദികളാക്കിയതായാണ് വിവരം. മുന്നറിയിപ്പില്ലാതെ ഇസ്രായേൽ നടത്തുന്ന ഓരോ വ്യോമാക്രമണത്തിനും പകരമായി ഓരോ ബന്ദിയെ വധിക്കുമെന്ന് കഴിഞ്ഞ ദിവസവും ഹമാസ് ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെയാണ്, ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടെന്ന വെളിപ്പെടുത്തൽ.