പനാജി: ഗോവയിൽ അനധികൃത കുടിയേറ്റം നടത്തിയ 20 ബംഗ്ലാദേശികൾ അറസ്റ്റിൽ. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നും 20 ബഗ്ലാദേശ് സ്വദേശികളാണ് അറസ്റ്റിലായത്. രാജ്യത്ത് എത്താനുള്ള മതിയായ രേഖകളില്ലാതെയാണ് പ്രതികൾ എത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇവരെ തിരിച്ച് രാജ്യത്തേയ്‌ക്ക് നാടു കടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ഇനിയും അനധികൃതമായി കുടിയേറി പാർക്കുന്നവരുണ്ടോയെന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. നിലവിൽ അറസ്റ്റിലായ 20 പേരുടെ നാടു കടത്തലിന് വേണ്ടി ആവശ്യമുള്ള നടപടികൾ ആരംഭിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
കൃത്യമായ രേഖകളില്ലാതെ ഹോട്ടലുകളിലും മറ്റും ആളുകൾക്ക് താമസ സൗകര്യം നൽകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.