ദില്ലി: രാജ്യത്തിൻറെ 14ാമത് ഉപരാഷ്ട്രപതിയായി ജഗദീപ് ധൻകർ ഇന്ന് സ്ഥാനമേൽക്കും. രാഷ്‌ട്രപതിഭവനിൽ ഉച്ചയ്‌ക്ക് 12.30 ഓടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും. രാഷ്‌ട്രപതി ദ്രൗപദി മുർമു ജഗദീപ് ധൻകറിന് സത്യവാചകം ചൊല്ലിക്കൊടുക്കും.
മുൻ രാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഇന്നലെ പൂർത്തിയായിരുന്നു. അതിനാലാണ് ഇന്ന് ധൻകർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി പ്രമുഖർ സാക്ഷ്യംവഹിക്കും.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയെ വൻ ഭൂരിപക്ഷത്തോടെയാണ് ധൻകർ പരാജപ്പെടുത്തിയത്. 528 വോട്ടുകൾ നേടിയാണ് ധൻകർ ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. 780 ൽ 725 എംപിമാർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. എതിർ സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവയ്‌ക്ക് 182 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.