Sunday, May 5, 2024
spot_img

ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മസ്‌ജിദുകളിൽ മുഴക്കി മുസ്ലിം മതമൗലിക വാദികൾ! ജമ്മുകശ്മീരിലെ ജാമിയ മസ്ജിദ് നിരീക്ഷണത്തിൽ

ശ്രീനഗർ: ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മസ്‌ജിദുകളിൽ മുഴക്കി മുസ്ലിം മതമൗലിക വാദികൾ. റംസാൻ നോമ്പുകാലത്ത് ശ്രീനഗറിലെ നഗരമദ്ധ്യത്തിലുള്ള ജാമിയ മസ്ജിദിലാണ് ആസാദി മുദ്രാവാക്യം ചിലർ മുഴക്കിയത്.

നോമ്പ് മാസം ആരംഭിച്ചശേഷം ആദ്യമായി നടത്തിയ പ്രാർത്ഥനാ ചടങ്ങിനിടെയാണ് മതമൗലികവാദികളുടെ ഇത്തരത്തിലെ പ്രകടനം. വിശ്വാസികൾ നമസ്കാരത്തിനായി ഒത്തുകൂടിയ നേരത്താണ് ചിലർ ആസാദി മുദ്രാവാക്യം മുഴക്കിയത്. എന്നാൽ, വിഘടവാദ ശക്തികളെ ഒരു കാരണവശാലും ജമ്മുകശ്മീരിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും മസ്ജിദിലുണ്ടായ സംഭവത്തിൽ നടപടി ആരംഭിച്ചതായും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

കോവിഡ് മഹമാരിയെ തുടർന്ന് പൂർണ്ണമായും അടച്ചിട്ട ഇസ്ലാമിക ദേവാലയമാണ് ശ്രീനഗറിലെ ജാമിയ മസ്ജിദ്. വെള്ളിയാഴ്ച നമസ്‌കാരം നടന്നതിന് ശേഷമാണ് യുവാക്കളുടെ ഒരു സംഘം മസ്ജിദിൽ ആസാദി മുദ്രാവാക്യം മുഴക്കിയത്. മസ്ജിദ് കമ്മറ്റിയും മതപുരോ ഹിതരും അറിഞ്ഞുകൊണ്ടു തന്നെയാണ് സംഭവം നടന്നതെന്നത് ഏറെ ഗൗരവത്തോടെ കാണുന്നതായി കശ്മീർ പോലീസ് പറയുകയും ചെയ്തു.

മുൻപ് ഹൂറിയത് നേതാക്കൾ എല്ലാ ആഴ്ചയിലും വിശ്വാസികൾക്ക് മുന്നിൽ പ്രസംഗിക്കുകയും ഇന്ത്യാ വിരുദ്ധ നിലപാടുകൾ പുറപ്പെടുവിക്കുകയും ചെയ്തു. ഹൂറിയത് നേതാവും 2019 ആഗസ്റ്റ് 5 മുതൽ വീട്ടുതടങ്കലിലുമായ മിർവൈസ് ഉമർ ഫറൂഖ് സ്ഥിരം പ്രസംഗിച്ചിരുന്ന മസ്ജിദാണ് ജാമിയ.

Related Articles

Latest Articles