കോയമ്പത്തൂർ കാർബോംബ് സ്‌ഫോടനത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. അന്വേഷണ സംഘം കോയമ്പത്തൂരിലെ കോട്ടൈ ഈശ്വരൻ ക്ഷേത്രം സന്ദർശിച്ചു . എൻഐഎ സംഘത്തെ സഹായിക്കാൻ പോലീസ് ഉദ്യോഗസ്ഥരും കോയമ്പത്തൂർ കോർപ്പറേഷൻ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. ഒക്ടോബർ 23ന് പുലർച്ചെ 4.30ഓടെയാണ് സംഭവം. സ്ഫോടനത്തിൽ ജമീസ മുബിൻ എന്ന 25കാരനാണ് കൊല്ലപ്പെടുന്നത്.
സംസ്ഥാന ഡിജിപി ശൈലേന്ദ്രബാബു വെളിപ്പെടുത്തലുകൾ നടത്തുന്നത് വരെ ഇതൊരു അപകടമായാണ് ആദ്യം കണക്കാക്കപ്പെട്ടിരുന്നത്. ‘ഞങ്ങൾ സ്‌ഫോടന സ്ഥലത്ത് നിന്ന് നഖങ്ങളും മാർബിൾ ബോളുകളും കണ്ടെത്തി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡർ, കരി, സൾഫർ തുടങ്ങിയ തീവ്രത കുറഞ്ഞ സ്ഫോടനത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ പിടിച്ചെടുത്തു, ഇത് നാടൻ ബോംബുകൾ നിർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്.’ഡിജിപി പറഞ്ഞു.