ദില്ലി: പോപ്പുലർ ഫ്രണ്ടിനെതിരായ റെയ്ഡിന് ഇതുവരെ 106 പേർ അറസ്റ്റിലായെന്നും സർക്കാർ വൃത്തങ്ങൾ.
മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയിരിക്കുന്നത്.
റെയ്ഡിനായി വിവിധ ഏജൻസികളെ ഉൾപ്പെടുത്തി ഡൽഹിയിൽ കൺട്രോൾ റൂം തുറന്നു. ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡിന്റെ ഭാഗമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷയാണ് നേരിട്ട് മേൽനോട്ടം നൽകിയത്.
റെയ്ഡ് നിയന്ത്രിച്ചത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ്. എൻഐഎ, ഇഡി, ഐബി, സിആർപിഎഫ്, 15 സംസ്ഥാനങ്ങളിലെ പൊലീസ് തുടങ്ങിയവർ റെയ്ഡിനായി സഹകരിച്ചു.