Friday, April 26, 2024
spot_img

കേരളത്തിൽ ഉദയ്പൂറിന് സമാനമായുള്ള സാഹചര്യം; സംഘടിത മതവിഭാഗത്തിന്റെ വോട്ട് ലഭിക്കാനായി പിണറായി സര്‍ക്കാര്‍ മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു: തുറന്നടിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം:കേരളത്തിൽ ഉദയ്പൂറിന് സമാനമായുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന കേരള സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ് രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ക്രൂരമായ നരഹത്യ.

ഉദയ്പൂരില്‍ ഹിന്ദു തയ്യല്‍ക്കാരനെ കടയില്‍ കയറി ജിഹാദികള്‍ ക്രൂരമായി നരഹത്യ ചെയ്തത് കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ധൈര്യത്തിലാണ്. കൊല ചെയ്യപ്പെട്ട കനയ്യ കുമാര്‍ സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് അവഗണിച്ചതാണ് മതത്തിന്റെ പേരില്‍ ഈ കൊടുക്രൂരത നടക്കാന്‍ കാരണമായതെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

രാജസ്ഥാനില്‍ ഭൂരിപക്ഷസമുദായാംഗങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുകയാണ്. കൊലയ്ക്ക് ശേഷം പ്രധാനമന്ത്രിക്ക് നേരെ ഭീഷണി മുഴക്കി അക്രമികള്‍ വീഡിയോ പ്രചരിപ്പിച്ചത് ഗൗരവതരമായ കാര്യമാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

സംഘടിത മതവിഭാഗത്തിന്റെ വോട്ട് ലഭിക്കാനായി പിണറായി സര്‍ക്കാര്‍ മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണ്. ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ജിഹാദികള്‍ ആള്‍ക്കൂട്ട മര്‍ദ്ധനത്തിന് വിധേയനാക്കിയിട്ടും സിപിഎം പ്രതികരിക്കാതിരുന്നത് വോട്ട്ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഹിന്ദുവായ ഡിവൈഎഫ്‌ഐക്കാരനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ജിഹാദികള്‍ പുറത്തുവിട്ടത് ഉദയ്പൂരിന് സമാനമായ രീതിയിലായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles