Thursday, May 2, 2024
spot_img

മോൻസൻ സെക്സ് റാക്കറ്റ് തലവനോ ? നിരവധി പെൺകുട്ടികളെ കുടുക്കിയതായി റിപ്പോർട്ട്

മോൻസൻ സെക്സ് റാക്കറ്റ് തലവനോ ? നിരവധി പെൺകുട്ടികളെ കുടുക്കിയതായി റിപ്പോർട്ട് | Monson Mavunkal

മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി.  വ്യാജപുരാവസ്തു– സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോൻസനെതിരെ പോക്സോ കേസും. പ്രതിയുടെ ഒരു സ്ഥാപനത്തിലെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണു എറണാകുളം നോർത്ത് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. മോൻസന്റെ സൗഹൃദവലയത്തിലുള്ള ഉന്നതർ പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നതായും ആ രോപണമുണ്ട്. മകൾക്ക് ഉന്നതവിദ്യാഭ്യാസം വാഗ്ദാനം ചെയ്തു കലൂരിലെ വീട്ടിൽ താമസിപ്പിച്ചു പീഡിപ്പിച്ചെന്നാണു ജീവനക്കാരിയുടെ പരാതി. 

 കൊച്ചിയിലെ മറ്റൊരു വീട്ടിലും പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതായും മാതാവ് മൊഴി നൽകി. കുറ്റകൃത്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു നൽകിയ പരാതി സിറ്റി പൊലീസ് കമ്മിഷണർക്കു കൈമാറുകയായിരുന്നു. പീഡനക്കേസിൽ പെൺകുട്ടിയും മാതാവും മൊഴി നൽകി. കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. സാമ്പത്തിക തട്ടിപ്പു കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മോൻസന്റെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തും. പെൺകുട്ടിയെ ദീർഘകാലം പീഡിപ്പിച്ചതായാണു മൊഴി. 

മോൻസൻ അറസ്റ്റിലാകുന്നതിനു തൊട്ടു മുൻപുള്ള ദിവസങ്ങളിലും കുറ്റകൃത്യം ആവർത്തിച്ചതായി മൊഴിയിലുണ്ട്. മറ്റാർക്കെങ്കിലും സമാനപരാതിയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. ഒരു തവണ പെൺകുട്ടി ഗർഭിണിയായപ്പോൾ വിവാഹവാഗ്ദാനം ചെയ്തു ഗർഭഛിദ്രം നടത്തിയതായും സംശയിക്കുന്നു. മോൻസന്റെ ഉന്നത സ്വാധീനം ഭയന്നാണ് നേരത്തേ പരാതി നൽകാതിരുന്നതെന്നും മാതാവു പൊലീസിനു മൊഴി നൽകി. മറ്റൊരു പീഡനക്കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതിനു മോൻസനെ രണ്ടാം പ്രതിയാക്കി സൗത്ത് പൊലീസ് നേരത്തേ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ക്രൈം ബ്രാഞ്ചാണ് മോൻസനെതിരായ തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നത്. കേസിൽ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ് മോൻസൻ. തട്ടിപ്പ് കേസിന്‍റെ ചുരുളഴിയാൻ അനിത പുല്ലയിലിനെക്കൂടി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘം പറയുന്നത്. മോൻസനുമായി തെറ്റിപ്പിരിയും മുൻപ് അനിത നടത്തിയ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷണവിധേയമാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

Related Articles

Latest Articles