തൃശൂർ: ബാലികയ്‌ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വൈദികന് ഏഴ് വർഷം കഠിനതടവിനും 50,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു.
പോക്‌സോ നിയമപ്രകാരം തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. ഫാദർ രാജു കൊക്കനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂർ അതിരൂപതയിലെ തൈക്കാട്ടുശ്ശേരി സെന്റ് പോൾസ് പള്ളി വികാരിയായിരുന്നു രാജു കൊക്കൻ.
വിചാരണ നേരിടുന്നതിനിടെ വൈദികൻ പള്ളിയിൽ പ്രവേശിപ്പിച്ച് ദിവ്യബലി അർപ്പിക്കൽ ചടങ്ങ് അടക്കമുള്ളവയിൽ പങ്കാളിയായതിനെതിരെ നേരത്തെതന്നെ പ്രതിഷേധം ഉയർന്നിരുന്നു.