കൊച്ചി: വിവാഹവാഗ്ദാനം നല്‍കി മെഡിക്കൽ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവ ഡോക്ടർക്ക് നൽകിയ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് വിദ്യാർത്ഥിനിയെ ഭീക്ഷണിപെടുത്തിയെന്ന് ബോധ്യപെട്ടതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്. തിങ്കളാഴ്ചക്കുള്ളിൽ തൊടുപുഴ കോടതിയിൽ പ്രതി ഹാജരാകണമെന്നാണ് ഉത്തരവ്
വിവാഹ വാഗ്ദാനം നല്‍കി തൊടുപുഴ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ പിഡീപ്പിച്ച് പണം തട്ടിയെന്നകേസിൽ കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലിചെയ്തിരുന്ന കൊട്ടാരക്കര നിലമേല്‍ സ്വദേശിയായ ലത്തീഫ് മുര്‍ഷിദ് മാര്‍ച്ച് മൂന്നിനാണ് അറസ്റ്റിലാകുന്നത്. ഇയാൾ റിമാന്‍റിലായെങ്കിലും പിന്നീട് ഹൈക്കോടതിയില്‍ നിന്നും ജ്യാമം നേടി ലത്തീഫ് മുര്‍ഷിദ് പുറത്തിറങ്ങി.
ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതി വിവാഹിതനാവുകയും അതിജീവിതയെ ഭീഷണിപ്പെടുത്തുകയും കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ജാമ്യം റദ്ദാക്കാന്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ഫോണ്‍ രേഖകളും വാട്സാപ് സന്ദേശങ്ങളുമടക്കം പരിശോധിച്ച ശേഷമാണ് കോടതി റദ്ദാക്കി ഉത്തരവിറക്കിയത്. കൂടാതെ പരാതിക്കാരി്യുടെ ഭാഗം കേള്‍ക്കാതെ മുമ്പ് ജാമ്യം നല്‍കിയതും റദ്ദാക്കാന്‍ കാരണമായി. തുടർന്ന് ഇയാൾ സുപ്രീം കോടതി വരെ പോയി അവിടെയും ജാമ്യം കിട്ടിയില്ല. നിലവിൽ ഇയ്യാൾ ഒളിവിൽ ആണ്.
തിങ്കാഴാഴ്ച്ച വൈകിട്ട് 5 മണിക്ക് മുമ്പ് തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഹാജരായില്ലെങ്കില്‍ പിടികൂടാന്‍ പോലീസിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.