Sunday, May 26, 2024
spot_img

പിറന്നാൾ ആഘോഷത്തിനെത്തിയ കാമുകനെ അമ്മാവൻ വെട്ടിക്കൊന്നു; മനോവ്യഥ താങ്ങാനാകാതെ പതിനെട്ടുകാരി ജീവനൊടുക്കി

കോയമ്പത്തൂര്‍ : പിറന്നാള്‍ ആഘോഷിക്കാന്‍ വീട്ടിലെത്തിയ യുവാവിനെ തർക്കത്തിനിടയിൽ കാമുകിയുടെ അമ്മാവന്‍ കുത്തി കൊലപ്പെടുത്തിയതിന് പിന്നാലെ കാമുകി ആത്മഹത്യ ചെയ്തു. ചെട്ടിപാളയം മയിലാടുംപാറയില്‍ ധന്യയാണ് (18) കാമുകൻ കൊല്ലപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കിയത്.

ധന്യയുടെ കാമുകന്‍ സുന്ദരാപുരം ഗാന്ധിനഗർ സ്വദേശി പ്രശാന്ത് (21) ജൂണ്‍ അഞ്ച് അര്‍ധരാത്രിയോടെ സുഹൃത്തുക്കളുമായി ധന്യയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ ചെല്ലുകയും ധന്യയുടെ അമ്മാവനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. തർക്കം കടുത്തതോടെ അമ്മാവന്‍ വിഗ്‌നേഷ് കത്തികൊണ്ട് പ്രശാന്തിനെ കുത്തിക്കൊന്നു. കേസിൽ വിഗ്‌നേഷ് നിലവിൽ ചെട്ടിപാളയം പോലീസിന്റെ കസ്റ്റഡിയിലാണ്. ധന്യയുടെ കണ്‍മുന്നില്‍വെച്ചാണ് കൊലപാതകം നടന്നത്.

പ്രശാന്തിന്റെ കൊലപാതകത്തിനുശേഷം മനോവിഷമത്തിലായ ധന്യ തൊട്ടടുത്ത വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.എന്നാൽ ഉടനടി ആശുപത്രിയിൽ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. ആശുപത്രി വാസത്തിന് ശേഷം രണ്ടുദിവസം മുന്‍പാണ് ധന്യ വീട്ടിലെത്തിയത്. വെള്ളിയാഴ്ച അച്ഛനും അമ്മയും ധന്യയെ മുത്തശ്ശിക്കൊപ്പമാക്കി പണിക്കുപോയി. നല്ല തലവേദനയാണെന്ന് പറഞ്ഞ് മുത്തശ്ശിയെ മരുന്നുവാങ്ങിക്കാന്‍ മെഡിക്കൽ സ്റ്റോറിലേക്ക് പറഞ്ഞയച്ച ശേഷം പെൺകുട്ടി തൂങ്ങി മരിക്കുകയായിരുന്നു ഉടന്‍ മാതാപിതാക്കളെ അറിയിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചെട്ടിപാളയം പോലീസ് കേസെടുത്തു.

Related Articles

Latest Articles